ദളിത് ക്രൈസ്തവരെ സംവരണ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാക്കി സിഎസ്ഐ സഭ ഇക്കാര്യം ആവശ്യപ്പെട്ട് സിഎസ്ഐ സഭ മുഖ്യമന്ത്രിക്ക് നിവേദനം നൽകും. ദളിത് ക്രൈസ്തവരെ എസ് സി വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്നാണ് സഭയുടെ ആവശ്യം. സിഎസ്ഐ ബിഷപ്പ് കൗൺസിലാണ് ദളിത് ക്രൈസ്തവർക്ക് സംവരണം വേണമെന്ന ആവശ്യം ശക്തമാക്കാൻ തീരുമാനിച്ചത്. ഇതിന്റെ ആദ്യപടിയായാണ് സഭാ നേതൃത്വം മുഖ്യമന്ത്രിക്ക് നിവേദനം നൽകുന്നത്. സിഎസ്ഐ സഭയുടെ ഏറെ കാലങ്ങളായുള്ള ആവശ്യമാണ് ഇത്. എസ്ഐയുസി നാടാർ വിഭാഗത്തിന്റെ ആനുകുല്യങ്ങൾ പുനസ്ഥാപിക്കണമെന്നും സഭ സർക്കാറിനോട് ആവശ്യപ്പെടും.
ക്രിസ്ത്യൻ നാടാൻ സമുദായത്തെ ഒബിസി സംവരണ വിഭാഗത്തിൽ സംസ്ഥാന സർക്കാർ ഉൾപ്പെടുത്തിയിരുന്നു. മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. നിലവിൽ ഹിന്ദു നാടാർ എസ്ഐസിയു വിഭാഗങ്ങൾക്ക് മാത്രമാണ് ഒബിസി സംവരണം ഉള്ളത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ക്രിസ്ത്യൻ നാടാർ സമുദായത്തിന്റെ ദീർഘകാലമായുള്ള ആവശ്യമായിരുന്നു ഇത്. തിരുവനന്തപുരം, കൊല്ലം ജില്ലയിലെ പടിഞ്ഞാറൻ പ്രദേശത്തെ പ്രബലസമുദായമാണ് നാടാർ. മുഴുവൻ നാടാർ സമുദായങ്ങളെയും ഒബിസി വിഭാഗത്തിൽ ഉൾപ്പെടുത്താനുള്ള നീക്കത്തെ ഹിന്ദു നാടാർ സംഘടനകൾ എതിർത്തിരുന്നു. ക്രൈസ്തവ സഭകളിലും വിവിധ മതവിഭാഗങ്ങളിലും ഉൾപ്പെടുന്ന മുഴുവൻ നാടാൻ സമുദായ അംഗങ്ങളും ഇതോടെ സംവരണത്തിന് അർഹരാകും.