LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍; വയനാട്ടിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും

വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ എത്തും. ഇന്ന് വൈകുന്നേരം 6 മണിയോടെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തുന്ന രാഹുൽ ഗാന്ധിയെ യു.ഡി.എഫ് നേതാക്കൾ ചേർന്ന് സ്വീകരിക്കും. വയനാട് പാർലമെന്‍റ് മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി അദ്ദേഹം ഇന്ന് വൈകുന്നേരം 6 മണിയോടെ കരിപ്പൂരിൽ എത്തും. തുടർന്ന് റോഡ് മാർഗം വയനാട്ടിലേക്ക് തിരിക്കും.

22 ന് വയനാട്ടിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന രാഹുൽ ഗാന്ധി ഉച്ചയ്ക്ക് 12.30 ഓടെ ട്രാക്ടർ റാലിക്ക് നേതൃത്വം നൽകും. തൃക്കൈപ്പറ്റ മുതൽ മുട്ടിൽ ബസ് സ്റ്റോപ്പ്‌ വരെ 6 കിലോ മീറ്റർ ആണ് റാലി ക്രമീകരിച്ചിരിക്കുന്നത്. ശേഷം കർഷക സംഗമത്തെ അദ്ദേഹം അഭിസംബോധന ചെയ്ത് 2 മണിയോടെ വയനാട് ജില്ലയിലെ സന്ദർശനം പൂർത്തിയാക്കി മലപ്പുറം ജില്ലയിലേക്ക് തിരിക്കും. 4.30 ന് വാണിയമ്പലം റെയിൽവേ പ്ലാറ്റ്ഫോം ഉദ്ഘാടനം, 5.30 ന് ചെറുകോട്‌ വനിതാ സഹകരണ സംഘം രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം, 7 മണിക്ക്‌ നിലമ്പൂരിൽ ആദിവാസി സംഗമം ഉദ്ഘാടനം തുടങ്ങിയ പരിപാടികളോടെ അന്നേ ദിവസത്തെ സന്ദർശനം പൂർത്തിയാക്കും.

23 ന് രാവിലെ 10.30 ന് എടവണ്ണ ഓർഫനേജ്‌ പോളി ടെക്നിക്‌ സ്കൂൾ ഉദ്ഘാടനം രാഹുൽ ഗാന്ധി നിർവഹിക്കും. 11.30 സീതിഹാജി മെമ്മോറിയൽ ക്യാൻസർ സെന്‍റർ സന്ദർശിക്കുന്ന രാഹുൽ ഗാന്ധി 12.30 ന് കുഴിമണ്ണ ഹൈടെക്‌ സ്കൂൾ ഉദ്ഘാടനം നിർവഹിക്കുന്നതോടെ വയനാട് പാർലമെന്‍റ് മണ്ഡലത്തിലെ അദ്ദേഹത്തിന്‍റെ പരിപാടികൾ പൂർത്തിയാക്കും.

Contact the author

National Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More