ഭാവിയില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി വരെ ആകേണ്ട വ്യക്തിയാണ്. മുന്‍ പ്രധാനമന്ത്രിയുടെ മകനും കൊച്ചുമകനുമാണ്. ആ നേതാവിന്റെ ഓഫീസ് തല്ലിപ്പൊളിക്കുക എന്നുവെച്ചാല്‍ സാധാരണക്കാരന്റെ അവസ്ഥ എന്താകും?
മുത്തങ്ങ ഭൂസമരത്തില്‍ പങ്കെടുത്തവരടക്കമുളള അര്‍ഹരായവര്‍ക്ക് ഭൂമി പതിച്ചുനല്‍കുന്നതില്‍ ഇരുപതുവര്‍ഷങ്ങള്‍ക്കിപ്പുറവും സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവമാണ് തങ്ങളെ സമരം ചെയ്യാന്‍ നിര്‍ബന്ധിതരാക്കിയതെന്നാണ് സമരക്കാര്‍ പറയുന്നത്
വയനാട് ജില്ലാ രൂപീകരണം മുതല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന പി എ മുഹമ്മദ് 25 വര്‍ഷത്തോളം ജില്ലാ സെക്രട്ടറി എന്ന നിലയില്‍ പ്രവര്‍ത്തിച്ചു. സി ഐ ടി യു ജില്ലാ പ്രസിഡണ്ട്, സിപിഎം സംസ്ഥാന കമ്മിറ്റിയംഗം, ദേശാഭിമാനി ഡയറക്ടര്‍ ബോര്‍ഡ് അംഗം തുടങ്ങി വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളിലും പുഴയോരങ്ങള്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള തായി കണ്ടെത്തിയ പ്രദേശങ്ങളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കേണ്ടതാണ്. തദ്ദേശ സ്ഥാപനങ്ങളും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളും അപകട സാധ്യത മുന്നില്‍ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തണം
ആരോപണവിധേയരായ വനം റവന്യൂ ഉദ്യോഗസ്ഥരുടെ മുന്‍കാല സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ അന്വേഷിക്കാനാണ് ഇ ഡി നീക്കം. ഉദ്യോഗസ്ഥരുടെ പശ്ചാത്തലത്തിന് പുറമെ ബാങ്ക് ഇടപാടുകളും അടുത്തിടെയുണ്ടായ ഭൂമി രജിസ്‌ട്രേഷനും അന്വേഷണപരിധിയില്‍ വരും.
മാനന്തവാടിയിലാണ് ആദ്യപരിപാടി. രാവിലെ 9.30ന് വാർത്താസമ്മേളനം. 10.30ന് ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ മൈതാനത്താണ് പൊതുയോഗം. ഇവിടെ നിന്ന് ബത്തേരിയിലേക്ക് പോകും
സ്വകാര്യ മെഡിക്കല്‍ കോളജ് ഏറ്റെടുക്കാനുള്ള നിര്‍ദേശം പരിശോധിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. അവര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ അപ്രായോഗികമാണെന്ന് വിദഗ്ധ സമിതി അഭിപ്രായപ്പെട്ടു.
കണ്ടൈന്‍മെന്‍റുകളായും, മൈക്രോ കണ്ടൈന്‍മെന്‍റുകളായും തിരിച്ച് നിയന്ത്രണം ശക്തമാക്കിയാണ് വാളാട് കൊവിഡിനെ തുരത്തിയത്.
ജില്ലയുടെ പല ഭാഗങ്ങളും ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളാണ്. പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിലും മണ്ണിടിച്ചിലുണ്ടാകാം. ഇതാണ് ഇടുക്കിയിലുണ്ടായതെന്നും ജാഗ്രതയുടെ കാര്യത്തില്‍ ഇത് നമുക്ക് പാഠമാകണമെന്നും മന്ത്രി പറഞ്ഞു.
സാമൂഹിക വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്നും ആകെ 1371 സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ഈ വർഷം ഇതുവരെ രോഗലക്ഷണങ്ങളോടെ മരിച്ചത് നാല് പേരാണ്. ഇവരിൽ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു. അതുകൊണ്ടുതന്നെ, അസ്വാഭാവികമായി കുരങ്ങുകൾ ചത്തത് ശ്രദ്ധയിൽപ്പെട്ടാലോ പനിയോ മറ്റ് ലക്ഷണങ്ങളോ കണ്ടാലോ ഉടർ കൺട്രോൾ റൂമിൽ വിവരം അറിയിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു.
മഹാമാരിയെ ചെറുത്തുനിൽക്കുന്ന വയനാട് ജില്ലയെ ഫേസ്ബുക്കിലൂടെയാണ് രാഹുൽ അഭിനന്ദിച്ചത്
'ഡൊണേറ്റ് എ ബുക്ക്' എന്ന ഒരു സ്കീമാണ് ജില്ലാ ഭരണകൂടം ഇതിനായി അവതരിപ്പിച്ചിരിക്കുന്നത്. ആർക്കും വയനാട്ടിലെ പഞ്ചായത്തുകൾക്ക് പുസ്തകങ്ങളും ആനുകാലികങ്ങളും സംഭാവന ചെയ്യാം. പഞ്ചായത്തുകളാണ് ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് പുസ്തകങ്ങള്‍ എത്തിച്ചു നല്‍കുക.