കോഴിക്കോട്: കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിലെ ആഭ്യന്തര പ്രശ്‌നം പരിഹരിക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതാവും വയനാട് എം. പി.യുമായ രാഹുല്‍ ഗാന്ധി കോഴിക്കോട് എത്തി. കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ രാഹുലിനെ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. പുനഃസംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങൾ രാഹുലുമായി കെ.പി.സി.സി നേതൃത്വം ചർച്ച നടത്തി. കെ.പി.സി.സി നേതൃത്വത്തിനെതിരെ മുൻ അധ്യക്ഷന്മാരായ മുല്ലപ്പള്ളി രാമചന്ദ്രനും വി.എം സുധീരനും ഉയർത്തിയ വിമർശനവും സുധീരന്‍റെ രാജിയും ചര്‍ച്ച ചെയ്തു.
വയനാട് ലോക്സഭ മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷമേ രാഹുല്‍ഗാന്ധി തിരിച്ചുപോകൂ. മലപ്പുറം കാളികാവിൽ രാവിലെ ഡയാലിസിസ് സെൻ്റർ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് ശേഷം തിരുവമ്പാടിയിൽ മുതിർന്ന പൗരന്മാർക്കുള്ള വിശ്രമകേന്ദ്രം ഉദ്ഘാടനം നടത്തും. മർക്കസ് നോളജ് സിറ്റിയിൽ സ്കൂളിന് തറക്കല്ലിടൽ തുടങ്ങിയവയാണ് രാഹുൽ ഗാന്ധിയുടെ ഇന്നത്തെ പരിപാടികൾ.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തുടർച്ചയായി മുതിർന്ന നേതാക്കുടെ ഭാഗത്തു നിന്നും പരാതികളുയരുന്നതിൽ കോൺഗ്രസ് ഹൈക്കമാൻഡിന് കേരള നേതൃത്വത്തോട് അതൃപ്തിയുണ്ട്. ഈ സാഹചര്യത്തിൽ രാഹുൽ ഗാന്ധിയുമായുള്ള പ്രതിപക്ഷ നേതാവിൻ്റെയും കെപിസിസി പ്രസിഡണ്ടിൻ്റെയും കൂടിക്കാഴ്ച്ചക്ക് ഏറെ പ്രാധാന്യമുണ്ട്. സുധാകരനെയും പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും നിയമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ വലിയ പ്രതിസന്ധമുണ്ട്. ഇവരുടെ കടന്നുവരവോടെ നേതാക്കളായ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും നിഷ്പ്രഭരായി. ഏതാനും ദശകങ്ങളായി ഇരുവരും പാര്‍ട്ടിയുടെ ഏറ്റവും ശ്രദ്ധേയമായ നേതാക്കളായിരുന്നു.