ഇതുസംബന്ധിച്ച് ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ തരൂരിന് കത്തെഴുതി. കഴിഞ്ഞ വർഷം എംബസി, കോൺസുലേറ്റുകൾ, അലയൻസ് ഫ്രാങ്കെയ്‌സ്, മിലിട്ടറി അറ്റാച്ച്‌സ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത പരിപാടിയില്‍ ശശി തരൂര്‍ ഫ്രഞ്ച് ഭാഷയില്‍ സംസാരിച്ചത് വലിയ പ്രശംസ പിടിച്ചു പറ്റിയിരുന്നു. 2010ൽ സ്പെയ്നിലെ ഏറ്റവും വലിയ ബഹുമതിക്കും ശശി തരൂര്‍ അര്‍ഹനായിരുന്നു.
1962-ല്‍ ചൈന -ഇന്ത്യ യുദ്ധം നടക്കുന്ന സമയത്ത് നെഹ്‌റു പാർലമെന്‍റ് സമ്മേളനം വിളിച്ചു ചേര്‍ക്കുകയും എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേള്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യ -ചൈന അതിര്‍ത്തിയിലെ ഗാൽവാൻ താഴ്‌വരയിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കാന്‍ മോദി അനുവദിക്കുന്നില്ലെന്നും ശശി തരൂര്‍ പറഞ്ഞു.
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓട്ടക്കാരിയായാണ് പി.ടി.ഉഷയെ കണക്കാക്കുന്നത്. 1984 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ നാനൂറു മീറ്റർ ഹർഡിൽസ് ഓട്ടത്തിൽ സെമിഫൈനലിൽ ഒന്നാമതായി ഓടിയെത്തിയെങ്കിലും ഫൈനലിൽ ഫോട്ടോഫിനിഷിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് ഡോക്യുമെന്ററി സംവിധായിക ലീന മണിമേഖലക്കെതിരെ യു പി പൊലീസ് കേസ് എടുത്തത്. ഹിന്ദു ദൈവങ്ങളെ അപകീർത്തികരമായി ചിത്രീകരിച്ചു എന്ന പരാതിയിലാണ് ലീന മണിമേഖലയ്ക്കെതിരെ യു പി പൊലീസ് കേസ് എടുത്തത്. ക്രിമിനൽ ഗൂഢാലോചന, ജനങ്ങൾക്കിടയിൽ വിദ്വേഷം പടർത്താൻ ശ്രമിക്കുക, മത വികാരം വ്രണപ്പെടുത്തി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് യുപി പൊലീസ് കേസെടുത്തത്
തെറ്റുകൾക്കെതിരെ വിമർശനം ഉണ്ടായിരിക്കണം. അതില്ലാതെയാകുമ്പോഴാണ് ഏകാധിപതികൾ വളരുന്നത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ എന്നും തിരുത്തൽ ശക്തികളുണ്ടായിരുന്നു. ബഹുമാന്യരായ എം.വി.രാഘവനും കെ.ആർ.ഗൗരിയമ്മയടക്കമുള്ള മൺമറഞ്ഞ നേതാക്കളും നല്ലകാര്യങ്ങളുടെ അനുകൂലികളായിരുന്ന പോലെ തെറ്റുകൾക്കെതിരെ എതിർ ശബ്ദങ്ങളുമായിരുന്നു.
മഹാരാഷ്ട്രയിലെ ഓപ്പറേഷൻ കമൽ (താമര) ആരംഭിച്ചിട്ട് കുറേക്കാലമായി. രാജ്യസഭ - എംഎൽസി തെരഞ്ഞെടുപ്പിൽ ഇതിന്റെ മിന്നലാട്ടങ്ങൾ കണ്ടതാണ്. ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മഹാരാഷ്ട്ര പിടിച്ചെടുക്കുക എന്നത് ബിജെപിയുടെ ചിരകാല അഭിലാഷമാണ്.
ഹനുമാൻ ചാലിസയുമായി ബന്ധപ്പെട്ട് രാജ്യത്ത് അരങ്ങേറിയ ആക്രമണങ്ങളെക്കുറിച്ചും സഞ്ജയ് റാവത്ത് പരാമര്‍ശിച്ചു. മതപരമായി ഇത്തരം ആക്രമണങ്ങള്‍ ആഴിച്ചുവിടാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മതപരമായ ചടങ്ങുകള്‍ എല്ലാവര്‍ക്കും പ്രധാനപ്പെട്ടതാണ്. ഹനുമാന്‍ ചാലിസയെ ആരും എതിര്‍ക്കുന്നില്ല.
കോണ്‍ഗ്രസില്‍ നിന്നും ഇത്തവണ രാജ്യസഭയിലേക്ക് യുവാക്കളെ അയക്കണമെന്ന ആവശ്യം ശക്തമാണ്. രാഷ്ട്രീയം അതിസങ്കീര്‍ണമായി കടന്നു പോകുന്ന സാഹചര്യത്തില്‍ പി. ചിദംബരം ഉൾപ്പെടെയുളള മുതിർന്ന നേതാക്കളെ പുറത്ത് നിര്‍ത്തണോയെന്ന ആശങ്കയാണ് രജ്യാസഭാ സ്ഥാനാര്‍ഥിത്വം വൈകുന്നതെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മാനസികമായും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡൻസ് സർവീസസ് മേധാവിയും പ്രൊഫസറുമായ വിജയലക്ഷ്മിയുടെ പരാതിയിലാണ് കോടതി നടപടി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
മാർച്ച് 31ന് നടന്ന രാജ്യസഭ തെരഞ്ഞെടുപ്പിലേക്ക് എ.എ.പി നോമിനേറ്റ് ചെയ്ത ഹർഭജൻ സിംഗ് ഉൾപ്പടെയുള്ള അഞ്ച് പേരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2021- ഡിസംബറില്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് ഹര്‍ഭജന്‍ സിംഗ് പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
പുതുച്ചേരി എംപി വി വൈത്തി ലിംഗമടക്കം യുഡിഎഫ് പക്ഷത്ത് നിന്ന് 18 എംപിമാരാണ് നിവേദനത്തിൽ ഒപ്പിട്ടത്. നിവേദനം നൽകിയ എംപിമാരുമായി നാളെ റെയിൽവെ മന്ത്രി അശ്വനി കുമാർ വിഷയം ചര്‍ച്ച ചെയ്യും. പദ്ധതി നടപ്പാക്കരുതെന്നാണ് യു ഡി എഫ് എംപിമാരുടെ ആവശ്യം. പദ്ധതി പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് കാരണമാകും.
പരിക്കേറ്റ കര്‍ഷകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് സമീപത്തുകൂടെ പോകുകയായിരുന്ന കാര്‍ കര്‍ഷകനെ ഇടിച്ചിട്ടുവെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്. സംഭവത്തില്‍ ഉടന്‍ തന്നെ കേസെടുക്കണമെന്നും
ലഹരിയോട് ഇതുവരെ ആരാധന തോന്നാത്ത വ്യക്തിയാണ് താന്‍. അതുകൊണ്ട് തന്നെ ഇതുവരെ ഉപയോഗിച്ചിട്ടുമില്ല. ചിലര്‍ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാറൂഖാനെ മകന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ട് വേട്ടയാടുകയാണ്. പരിഹസിക്കുന്നവര്‍ കുറച്ച് സഹാനുഭൂതിയും ഈ താരത്തോട് കാണിക്കുക.
ഡോ. വി. ശിവദാസന്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സിപിഎം നേതാവാണ്. എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്‍റായിരുന്ന ശിവദാസന്‍ നിലവില്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗമാണ്. കണ്ണൂര്‍ ജില്ലക്കാരനായ ശിവദാസന്‍ ഗവേഷണ ബിരുദധാരിയാണ്.