ഫ്രഞ്ച് ശതകോടിശ്വരനും റഫേൽ യുദ്ധവിമാന നിർമ്മാണ കമ്പനിയായ ദസ്സോ ഏവിയേഷൻ ഉടമയുമായ ഒളിവർ ദസ്സോ ഹെലികോപ്ട്ടർ അപകടത്തിൽ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറൻ ഫ്രാൻസിലെ നോർമാണ്ടിയിൽ ഞായറാഴ്‌ചയാണ് അപകടം നടന്നത്.
ദസ്സോ ഏവിയേഷൻ സ്ഥാപകനായ മാഴ്സെൽ ദസ്സോയുടെ ചെറുമകനും സെർജ് ഡസോയുടെ മകനുമായിരുന്നു ഒലിവർ. കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള ദസ്സോ ഗ്രൂപ്പിന്‍റെ സ്ട്രാറ്റജി, ഡലപ്മെന്റ് പ്രസിഡൻറായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമൊപ്പം വെള്ളിയാഴ്ച പാരീസിനടുത്ത് നടന്ന പൊതു ചടങ്ങിലാണ് അദ്ദേഹം അവസാനം പങ്കെടുത്തത്. 2002 മുതൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പാർലമെന്‍റംഗമാണ്. ലോകത്തിലെ ഏറ്റവും ധനികനായ 361-ാമത്തെ വ്യക്തിയായി ഫോർബ്സിന്റെ പട്ടികയില്‍ അദ്ദേഹം ഇടം നേടിയിട്ടുണ്ട്. 6.3 ബില്യൺ ഡോളർ ആണ് ആസ്തി. ഏവിയേഷൻ യുദ്ധവിമാനങ്ങളും ലെ ഫിഗാരോ പത്രവും ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലാണ്.
ദസ്സോ ഏവിയേഷൻ രൂപകൽപന ചെയ്ത് പുറത്തിറക്കിയ ഒരു ആധുനിക യുദ്ധവിമാനമാണ് റഫൽ. 1986 ജൂലൈ 4 നാണ് മധ്യ വിഭാഗത്തിലുള്ള കരുത്തുറ്റ യുദ്ധവിമാനമായ റഫേൽ പറന്നത്. ഫ്രാന്‍സില്‍ നിന്നും 58 കോടി രൂപയുടെ 36 ഇരട്ട എൻജിൻ റഫേല്‍ പോർ വിമാനങ്ങളാണ് ഇന്ത്യ വാങ്ങിയത്. ഏറെ രാക്ഷ്ട്രീയ വിവാദങ്ങൾക്ക് വഴിയൊരുക്കിയ ഒരു കരാറായിരുന്നു റഫേൽ ഇടപാട്.