ഡല്‍ഹി: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് വാക്സിന്‍ സ്വീകരിച്ച് രണ്ടു ദിവസത്തിനു ശേഷമാണ് പ്രധാനമന്ത്രിയുടെ കൊവിഡ് ടെസ്റ്റ് പോസിറ്റീവായത്. രോഗ സ്ഥിരീകരണത്തെ തുടര്‍ന്ന് ഇമ്രാന്‍ ഖാന്‍ സ്വവസതിയില്‍ ചികിത്സാര്‍ത്ഥം ക്വാറന്‍റൈനില്‍ പോയതായി ദേശീയ ആരോഗ്യകാര്യ ചുമതലയുള്ള പ്രധാനമന്ത്രിയുടെ പ്രത്യേക സെക്രട്ടറി ഡോ. ഫൈസല്‍ സുല്‍ത്താന്‍ അറിയിച്ചു.
പൊതുവേദികളിൽ സ്ഥിരമായി മാസ്ക് ധരിക്കാതെ ഇമ്രാൻ ഖാൻ പ്രത്യക്ഷപ്പെട്ടിരുന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഇമ്രാന്‍ ഖാന് കൊവിഡ് വാക്സിന്‍ സ്വീകരിച്ചിരുന്നു. ചൈനീസ് വാക്സിനാണ് 67 കാരനായ പ്രധാനമന്ത്രി സ്വീകരിച്ചത് എന്ന് ആരോഗ്യമന്ത്രാലായ വക്താവിനെ ഉദ്ധരിച്ചുകൊണ്ട് വാര്‍ത്താ എജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
പൊതുവേദികളിൽ സ്ഥിരമായി മാസ്ക് ധരിക്കാതെ ഇമ്രാൻ ഖാൻ പ്രത്യക്ഷപ്പെട്ടിരുന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് ഇമ്രാന്‍ ഖാന് കൊവിഡ് വാക്സിന്‍ സ്വീകരിച്ചത്. രോഗ പ്രതിരോധത്തിനുള്ള ഏത് വാക്സിന്‍ സ്വീകരിച്ചാലും ഒന്നോ രണ്ടോ ആഴ്ചകള്‍ക്ക് ശേഷം മാത്രമേ പ്രതിരോധ ശേഷി കൂടുകയുള്ളു. അതേസമയം ഇമ്രാന്‍ ഖാനില്‍ രോഗലക്ഷണങ്ങള്‍ വളരെ കുറവാണെന്നും രോഗം കാരണമുള്ള അസ്വസ്ഥതകള്‍ ഇല്ലാത്തതിനാല്‍ അദ്ദേഹം വീട്ടിലിരുന്നു ജോലിയില്‍ വ്യാപ്തനാകുമെന്നും പാകിസ്ഥാന്‍ സെനറ്റര്‍ ഫൈസല്‍ ജാവേദ് ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി പെട്ടെന്ന് സുഖം പ്രാപിക്കട്ടേയെന്ന ആശംസകളുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള രാഷ്ട്രത്തലവന്മാര്‍ ആശംസകള്‍ നേര്‍ന്നു.