ഡല്‍ഹി: 67-ാമത് ദേശീയ ചലചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രിയദർശന്റെ മോഹൻലാൽ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹത്തിന് മികച്ച ചിത്രത്തിനുള്ള അവാർഡ് ലഭിച്ചു. 11 പുരസ്‌കാരങ്ങളാണ് മലയാളം നേടിയത്. ധനുഷും മനോജ് ബാജ്‌പേജിയും മികച്ച നടനുളള പുരസ്‌കാരങ്ങള്‍ പങ്കിട്ടു. മികച്ച നടിയായി കങ്കണ റനൗട്ടിനെ തെരഞ്ഞെടുത്തു.
മികച്ച മലയാളം ചിത്രത്തിനുളള പുരസ്‌കാരം രാഹുല്‍ ജി നായര്‍ സംവിധാനം ചെയ്ത കളളനോട്ടത്തിനാണ്. മികച്ച പുതുമുഖ സംവിധായകന്‍ ഹെലന്‍ എന്ന സിനിമ സംവിധാനം ചെയ്ത മാത്തുക്കുട്ടി സേവ്യര്‍ നേടി. മികച്ച മലയാളം ചിത്രത്തിനുളള പുരസ്‌കാരം രാഹുല്‍ ജി നായര്‍ സംവിധാനം ചെയ്ത കളളനോട്ടത്തിനാണ്. മികച്ച പുതുമുഖ സംവിധായകന്‍ ഹെലന്‍ എന്ന സിനിമ സംവിധാനം ചെയ്ത മാത്തുക്കുട്ടി സേവ്യര്‍ നേടി.
ജല്ലിക്കെട്ട് എന്ന ചിത്രത്തിന് മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം ഗിരീഷ് ഗംഗാധരന്‍ നേടി. ഗാനരചന പ്രഭാവര്‍മ്മ(കോളാമ്പി). ഹെലൻ എന്ന ചിത്രത്തിലൂടെ രഞ്ജിത്തിന് മികച്ച മേക്കപ്പ്മാനുള്ള അവാർഡ് നേടി. സജിന്‍ ബാബുവിന്റെ ബിരിയാണിക്ക് സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം ലഭിച്ചു. മികച്ച വിഎഫ്എക്‌സിനുളള അവാര്‍ഡും മരക്കാറിനാണ്.
മികച്ച സഹനടന്‍ വിജയ് സേതുപതി. മികച്ച തമിഴ് ചിത്രത്തിനുളള അവാര്‍ഡ് ധനുഷിന്റെ അസുരന്‍ സ്വന്തമാക്കി. മികച്ച ഹിന്ദി ചിത്രം സുശാന്ത് സിംഗ് രജ്പുത്തിന്റ ചിച്ഛോരെ നേടി.ഡല്‍ഹിയിലെ നാഷണല്‍ മീഡിയ സെന്ററില്‍ വച്ചാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.