ജൂണ്‍ പത്തിനാണ് ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാല്‍ വിചാരണ നേരിടണമെന്ന് ഉത്തരവിട്ട് കേസ് പിന്‍വലിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടുളള സര്‍ക്കാരിന്റെ ഹര്‍ജി പെരുമ്പാവൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയത്
ഇടവേള ബാബു അവധിയില്‍ പോകേണ്ട സാഹചര്യമില്ലെന്നാണ് എ എം എം എയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കമുള്ള അഭിപ്രായം. വിജയ് ബാബുവിന്‍റെ വിഡിയോ പുറത്തുവിട്ടത്തിനെതിരെ സംഘടനയുടെ യൂട്യൂബ് കൈകാര്യം ചെയ്യുന്നവരെ എക്സിക്യുട്ടീവ് അംഗങ്ങള്‍ വിളിച്ചുവരുത്തി ശകാരിക്കുകയും ചെയ്തു.
പിന്നീട് ലാലിൻ്റെ അഭിവന്ദ്യയായ അമ്മ രോഗം ബാധിച്ച് കിടപ്പിലായപ്പോൾ അദ്ദേഹം വിളിച്ചു. ഞാൻ അമ്മയെ കാണാൻ പോയി. ഞങ്ങളൊന്നിച്ച് അരികത്തിരുന്ന് അമ്മയെ വിളിച്ചുണർത്തിയതും ഒരിക്കലും മറക്കുകയില്ല.
A.M.M.A.യിൽ നിന്ന് ഞാൻ രാജി ഫെയ്സ് ബുക്കിൽ മാത്രമല്ല പ്രഖ്യാപിച്ചത്. പ്രസിണ്ടണ്ടിനും ജനറൽ സെക്രട്ടറിക്കും പേർസണൽ നമ്പറിലേക്ക് രാജി അയച്ചു കൊടുത്തു. A.M.M.A ക്ക് മെയിൽ ചെയ്യുകയും ചെയ്യതു. ഈ രണ്ടുപേരും എന്നെ വിളിച്ചിട്ടില്ല. പക്ഷെ ഈ രാജി വാർത്ത അറിഞ്ഞനിമിഷം ആദ്യം എന്നെ വിളിച്ചത് സുരേഷേട്ടനാണ്. ഇദ്ദേഹത്തിന്റെ
രണ്ട് മാസത്തിനിടെ കമ്പനിയുടെ പത്ത് ഓഫീസുകളിലാണ് ഡിജിജിഐ റെയ്ഡ് നടത്തിയത്. കഴിഞ്ഞ വര്‍ഷവും രണ്ടു തവണ ജി.എസ്.ടി അധികൃതര്‍ കമ്പനിയില്‍ റെയ്ഡ് നടത്തിയിരുന്നു. എന്നിട്ടും നിരന്തരമായി ഈ ഗ്രൂപ്പ് ജിഎസ്ടി വെട്ടിപ്പു നടത്തുന്നുണ്ടായിരുന്നു എന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.
പൊതുപണം ഉൾപ്പെട്ട കേസല്ലാത്തതിനാൽ ഹര്‍ജിക്കാർക്ക് ഇടപെടാനാവില്ലെന്നും ഇത്തരമൊരു ആവശ്യവുമായി കോടതിയെ സമീപിക്കാൻ അവകാശമില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. കൂടാതെ, കേസ് തുടരുന്നതിൽ കാര്യമില്ലെന്നും പിൻവലിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തു. ഇത് അംഗീകരിച്ചായിരുന്നു കോടതി ഹര്‍ജികള്‍ തള്ളിയത്
ജയിംസ് മാത്യു, എ എ പൗലോസ് എന്നിവര്‍ നല്‍കിയ ഹരജികളെ എതിര്‍ത്താണ് സര്‍ക്കാര്‍ കോടതിയില്‍ വിശദീകരണം നല്‍കിയത്. കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കരുതെന്ന് കരുതിയാണ് കേസില്‍ മോഹന്‍ലാലിനെതിരായ പ്രോസിക്യൂഷന്‍ നടപടികള്‍ പിന്‍വലിക്കാന്‍ കോടതിയുടെ അനുമതി തേടിയത് എന്നാണ് സംസ്ഥാന സര്‍ക്കാര്‍ വാദം
നിയമം നടപ്പാക്കൽ എന്നത് എക്സിക്യൂട്ടീവിന്റെ / സർക്കാരിന്റെ ഉത്തരവാദിത്തമാണ്. അതിനു കമ്മീഷൻ റിപ്പോർട്ടുകളുടെ ആവശ്യമില്ല. അതിനാണ് പൗരൻ സ്റേറ്റിന് നികുതി കൊടുക്കുന്നത്.അത് ചെയ്യാതിരിക്കാൻ സർക്കാരോ നിര്മാതാക്കളോ പറയുന്ന എല്ലാ ന്യായീകരണങ്ങളും പ്രതികളെ സഹായിക്കാനുള്ളതാണ്,
കേസില്‍ ദിലീപിനെതിരായ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നടി തന്നെ പിന്തുണയ്ക്കുന്നവര്‍ക്ക് നന്ദി പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടത്. അതിനുപിന്നാലെ നടിയെ പിന്തുണച്ച് സിനിമാ മേഖലയില്‍ നിന്നുളള നിരവധിപേരാണ് രംഗത്തെത്തിയത്.
നിന്നോടൊപ്പം' എന്നാണ് മമ്മൂട്ടി നടിയുടെ കുറിപ്പ് പങ്കുവെച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. മമ്മൂട്ടിയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിക്ക് പിന്നാലെ 'റെസ്‌പെക്ട്' എന്ന് കുറിച്ചുകൊണ്ട് മോഹന്‍ലാലും നടിയുടെ വാക്കുകള്‍ പങ്കുവെച്ചു
പ്രിയദർശൻ സംവിധാനം ചെയ്ത, 'മരക്കാർ അറബിക്കടലിന്റെ സിംഹം' ആദ്യ ദിവസം തന്നെ കണ്ടിരുന്നു. പാർലമെന്റ് നടക്കുന്നതിനാൽ ഡൽഹിയിലെ ആദ്യ ഷോ കാണാൻ കഴിഞ്ഞില്ല. എങ്കിലും വൈകുന്നേരം സുഹൃത്തുക്കളുമായി ജനക്പുരിയിലെ സിനിയോപോളിസിൽ ചിത്രം കണ്ടു. വലിയ കാത്തിരിപ്പായിരുന്നു ഈ സിനിമക്ക് വേണ്ടി ഉണ്ടായിരുന്നത്.
ഒരു സിനിമയുണ്ടാവുന്നത് ഒരുപാടുപേരുടെ കഠിനാധ്വാനം കൊണ്ടാണ്. സിനിമയെക്കുറിച്ച് നിരൂപണങ്ങള്‍ വരുന്നതില്‍ തെറ്റില്ല. അത് വളരെ നല്ല കാര്യമാണ്. എന്നാല്‍ സിനിമയെ താഴ്ത്തിക്കെട്ടാനായി മനപ്പൂര്‍വ്വമായി നടക്കുന്ന ശ്രമങ്ങള്‍ തെറ്റാണ്. അത് സിനിമാ മേഖലക്കെതിരായ ആക്രമണമാണ്.
'ചിത്രം ആദ്യം എവിടെ റിലീസ് ചെയ്യണമെന്ന് തങ്ങള്‍ തീരുമാനിച്ചിട്ട് പോലുമില്ലാത്ത സമയത്താണ് ഒടിടിയില്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ വന്നത്. അത് സത്യമല്ലാത്തതിനാലാണ് അന്ന് പ്രതികരിക്കാതിരുന്നത്.
മോഹന്‍ലാലും പിണറായി വിജയനും ചര്‍ച്ച ചെയ്തതോടുകൂടി ഒടിടി വേണ്ടെന്ന തീരുമാനമായി. ഒടിടിയിലേ കൊടുക്കൂ എന്ന് പറഞ്ഞ് ചര്‍ച്ചക്ക് പോയി, തിരികെ വന്നപ്പോള്‍ തിയറ്റര്‍ റിലീസിന് സമ്മതിച്ചു. അതിനിടക്ക് എന്തുസംവിച്ചതാണെന്ന് അറിയില്ല
ഇതൊക്കെയല്ലാതെ ഇന്ത്യയിലെ വലിയ പ്രശ്‌നമാണെന്ന് കരുതി ഹിമാലയത്തിലെ മഞ്ഞുരുകല്‍ സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ കേരളത്തിലെ സാംസ്‌കാരിക മന്ത്രിക്ക് പറ്റില്ലല്ലോ' എന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ മറുപടി
തിയേറ്റര്‍ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് ആന്‍റണി പെരുമ്പാവൂര്‍ മുന്‍പോട്ട് വെച്ച ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തിയേറ്റര്‍ ഉടമകള്‍ അംഗീകരിക്കാത്ത സാഹചര്യത്തിലാണ് ചിത്രം ഒ ടി ടി യില്‍ തന്നെ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനമായത്. ഒടിടി പ്ലാറ്റ്ഫോമുകളില്‍ നിന്ന് കിട്ടുന്ന തുക മിനിമം ഗ്യാരണ്ടിയായി വേണമെന്നായിരുന്നു ആന്‍റണി പെരുമ്പാവൂരിന്‍റെ ആവശ്യം.
യുഎഇയുടെ ദീര്‍ഘകാല താമസ വിസയായ ഗോള്‍ഡന്‍ വിസയ്ക്ക് മമ്മൂട്ടിയും മോഹന്‍ലാലും അര്‍ഹരായിരിക്കുന്നതായി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപനമുണ്ടായത്. ആദ്യമായാണ് മലയാളത്തില്‍ നിന്നുന്ന സിനിമാതാരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്. കലാരംഗത്തെ സംഭാവന കണക്കിലെടുത്താണ് ഇരുവര്‍ക്കും പത്തുവര്‍ഷത്തെ ഗോള്‍ഡന്‍ വിസ നല്‍കുന്നത്.
തിങ്കളാഴ്ച്ച അബുദാബിയില്‍ വച്ച് വിസ പാസ്‌പോര്‍ട്ടില്‍ പതിച്ചുനല്‍കും. കലാരംഗത്തെ സംഭാവന കണക്കിലെടുത്താണ് ഇരുവര്‍ക്കും പത്തുവര്‍ഷത്തെ ഗോള്‍ഡന്‍ വിസ നല്‍കുന്നത്. നേരത്തേ ഷാറൂഖ് ഖാന്‍, സഞ്ജയ് ദത്ത് തുടങ്ങിയ ബോളിവുഡ് താരങ്ങള്‍ക്കും സാനിയാ മിര്‍സയുള്‍പ്പെടെയുളള കായിക താരങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്.
തന്റെ സഹോദരന്‍ ഇന്ന് അഭിനയ മേഖലയിൽ മഹത്തായ 50 വർഷങ്ങൾ പൂർത്തിയാക്കുന്നു. 55 സിനിമകളിൽ അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ സാധിച്ചു. കൂടുതല്‍ സിനിമകള്‍ക്കായി കാത്തിരിക്കുകയുംചെയ്യുന്നു. അഭിനന്ദനങ്ങൾ ഇച്ചാക്ക! എന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
അതേസമയം, സൂപ്പർ ഹിറ്റ് ചിത്രം ലൂസിഫറിൻ്റെ രണ്ടാം ഭാഗമായ എമ്പുരാനു മുൻപ് പൃഥ്വിരാജ് സംവിധാനം ചെയ്ത്, മോഹൻലാൽ നായകനാവുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. കഴിഞ്ഞ മാസമാണ് ബ്രോ ഡാഡി എന്ന ചിത്രത്തിൻ്റെ പോസ്റ്റർ തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പൃഥ്വിരാജ് പങ്കുവച്ചത്
തമിഴ്നാട് റവന്യുവകുപ്പും പൊലീസും സംയുക്തമായാണ് സ്റ്റുഡിയോ അടപ്പിച്ചത്. മത്സരാര്‍ത്ഥികളെയും സാങ്കേതിക പ്രവര്‍ത്തകരെയും സ്റ്റുഡിയോയില്‍ നിന്ന് മാറ്റി. നിരോധനം ലംഘിച്ച് ബിഗ് ബോസ് ഷൂട്ടിംഗ് തുടരുകയായിരുന്നുവെന്ന് റവന്യു ഡിവിഷണല്‍ ഓഫീസര്‍ പ്രീതി പര്‍കവി പറഞ്ഞു. ലോക്ക് ഡൗണ്‍ ലംഘനത്തിന് ഒരു ലക്ഷം പിഴ ചുമത്തിയതായും, നടന്‍ മണിക്കുട്ടന്‍, നോബി, എന്നിവരുള്‍പ്പെടെ ഏഴ് മത്സരാര്‍ത്ഥികളെ ഐസൊലേഷനിലേക്ക് പൊലീസ് മാറ്റിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ വര്‍ഷം നെറ്റ്ഫ്‌ലിക്‌സില്‍ പുറത്തിറങ്ങിയ ‘ഐ കെയര്‍ എ ലോട്ട്’ ആണ് ഒന്നാം സ്ഥാനത്തുള്ളത്. മോര്‍ട്ടല്‍ കോമ്പാറ്റ്, നൊമാഡ്‌ലാന്റ്, ആര്‍മ്മി ഓഫ് ദി ഡെഡ്, ടോൈ ആന്റ് ജെറി, സാക്ക് സനിഡേഴ്‌സ് ജസ്റ്റിസ് ലീഗ്, മോണ്‍സ്റ്റര്‍ ഹണ്ടര്‍, ജൂഡസ് ആന്റ് ബ്ലാക്ക് മെസ്സിയ, ദി ലിറ്റില്‍ തിങ്ങ്‌സ് എന്നീ ചിത്രങ്ങളാണ് പട്ടികയില്‍ പത്ത് വരെ ഉള്ളതില്‍ ബാക്കിയുള്ളവ.
മോഹൻലാൽ കുഞ്ഞാലി മരയ്ക്കാർ നാലാമനായി എത്തുന്ന ചിത്രം അഞ്ച് ഭാഷകളിലായി 100 കോടി ബഡ്ജറ്റിലാണ് അണിയിച്ചൊരുക്കുന്നത്. മോഹൻലാലിന് പുറമേ മഞ്ജു വാര്യർ, മധു, അർജുൻ സർജ, ഫാസിൽ, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്.
സിനിമാ ജീവിത യാത്രയെക്കുറിച്ചാണ് ലാൽ പുതിയ ബ്ലോഗിൽ കുറിച്ചിരിക്കുന്നത്. 'കലാപരമായ യാതൊരു പശ്ചാത്തലവുമില്ലാത്ത കുടുംബത്തിൽ നിന്ന് വരുന്ന ആ ആറാം ക്ലാസുകാരൻ' എങ്ങിനെയാണ് സിനിമയില്‍ എത്തിയത്? പിന്നീടെന്തുണ്ടായി എന്നതെല്ലാം വിശദമായി ലാല്‍ കുറിക്കുന്നു.
നിങ്ങൾക്ക് വേണ്ടി, നമുക്ക് വേണ്ടി ഈ നാടിന് വേണ്ടി. സ്വാതന്ത്രൃത്തിന്റെ പടിവാതിക്കൽ വെച്ച് വീണ്ടും വീട്ടകങ്ങളിലേക്ക് മടങ്ങുമ്പോൾ നാം തിരിച്ചെത്തുന്നത് നമ്മളിലേക്ക് തന്നെയാണ്.