വെള്ളിത്തിരയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ മമ്മൂട്ടിക്ക് ആശംസകളുമായി നടന്‍ മോഹന്‍ലാല്‍. 55 സിനിമകളില്‍ ഒരുമിച്ച് അഭിനയിക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ട്. അതോടൊപ്പം മമ്മൂട്ടിക്ക് ഒപ്പമുള്ള ചിത്രവും മോഹന്‍ലാല്‍ പങ്കുവെച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
തന്‍റെ സഹോദരന്‍ ഇന്ന് അഭിനയ മേഖലയിൽ മഹത്തായ 50 വർഷങ്ങൾ പൂർത്തിയാക്കുന്നു. 55 സിനിമകളിൽ അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ സാധിച്ചു. കൂടുതല്‍ സിനിമകള്‍ക്കായി കാത്തിരിക്കുകയുംചെയ്യുന്നു. അഭിനന്ദനങ്ങൾ ഇച്ചാക്ക!
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതോടൊപ്പം എംഎല്‍എയും നടനുമായ മുകേഷും മമ്മൂട്ടിക്ക് ആശംസകളറിയിച്ചു. നസീര്‍ കഴിഞ്ഞാല്‍ മലയാളത്തിലെ നിത്യഹരിത നായകന്‍ മമ്മൂക്കയാണ് എന്നാണ് മുകേഷ് ഫേസ്ബുക്കില്‍ കുറിച്ചത്. മലയാളസിനിമയിൽ മമ്മൂക്കയുടെ അരനൂറ്റാണ്ട്. 1971 ആഗസ്റ്റ് 6 നാണ് അനുഭവങ്ങൾ പാളിച്ചകൾ റിലീസ് ചെയ്തത്. ഗുണ്ടകൾ തല്ലിപ്പൊളിച്ച കടയുടെ സമീപത്തു ബഹദൂർ ഇക്കായുടെ പുറകിൽ നിന്ന പൊടിമീശക്കാരൻ ആയി. സെക്കൻഡുകൾ മാത്രം ഉള്ള അഭിനയത്തിലൂടെ തുടക്കം. രണ്ടാമത്തെ ചിത്രം കാലചക്രത്തിൽ (1973) കടത്തുകാരൻ ആയി. അതിൽ കടത്തുകാരനായ മമ്മൂക്കയോട് നസീർ സാർ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. എനിക്ക് പകരം വന്ന ആളാണ് അല്ലേ "അതെ നസീർ സാർ കഴിഞ്ഞാൽ മലയാളത്തിൽ ഏറ്റവും കൂടുതൽ നായക വേഷം ചെയ്ത നടൻ മമ്മൂക്കയാണ്. മലയാളത്തിന്റെ നിത്യഹരിത യുവത്വത്തിന് ആശംസകള്‍ എന്നാണ് മുകേഷ് ഫേസ്ബുക്കില്‍ കുറിച്ചത്.