പൗരത്വ ഭേദഗതി നിയമം പിൻവലിയ്ക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ എട്ടു കേന്ദ്രങ്ങളിൽ വനിതകളുടെ നേതൃത്വത്തിൽ അനിശ്ചിതകാല രാപ്പകൽ സമരം ആരംഭിച്ചു. തുർക്ക്മാൻ ഗേറ്റ്, ഖുറേജി, കർദം പുരി, ജാഫറാബാദ്, ഇന്ദർ ലോക്, റഹ്മാൻ ചൗക്, മുസ്തഫാബാദ്, ജാമിഅ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് സമരം. ഇതിൽ തന്നെ ആദ്യ രണ്ടിടങ്ങളിലെ സമരം ഒരാഴ്ചയോളം പിന്നിട്ടു. ദിവസങ്ങൾ കഴിയുന്തോറും പ്രക്ഷോഭങ്ങളുടെ ശക്തി വർദ്ധിക്കുകയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇതിനിടെ നോയിഡയിൽ ആരംഭിച്ച ഷാഹീൻ ബാഗ് സമരം 40 ദിവസം പിന്നിട്ടു. കേന്ദ്ര സർക്കാർ യാതൊരു ചർച്ചക്കും തയ്യാറാകാത്ത സാഹചര്യത്തിൽ സുപ്രീം കോടതി വിധിയാണ് എല്ലാവരും ഉറ്റുനോക്കുന്നത്.