മംഗളൂരു വിമാനത്താവളത്തിൽ ബോംബുവെച്ചെന്ന് കരുതുന്നയാൾ പൊലീസിൽ കീഴടങ്ങി. ഉഡുപ്പി സ്വദേശി ആദിത്യറാവുവാണ് കീഴടങ്ങിയത്. ബംഗളൂരു പൊലീസിലാണ് ഇയാൾ കീഴടങ്ങിയത്. ഇയാൾക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. എഞ്ചിനിയറിംഗ് ബിരുദധാരിയാണ് ആദിത്യ റാവു.
ഓട്ടോറിക്ഷ ഡ്രൈവറെ ചോദ്യം ചെയ്തതിൽ നിന്നാണ് അന്വേഷണം ഇയാളിൽ എത്തിയത്. ബസിലാണ് പ്രതി മംഗളൂരുവിൽ എത്തിയത്. തുടർന്ന് ഓട്ടോയിൽ വിമാനത്താവളത്തിൽ എത്തി. കയ്യിലുണ്ടായിരുന്ന ബാഗ് വിമാനത്താവളത്തിൽ ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു. തിരികെ ഓട്ടോയിൽ ഇയാള്‍ പമ്പ് വൽ എന്ന സ്ഥലത്തേക്ക് പോയതായും ഡ്രൈവർ മൊഴിനൽകി
തിങ്കളാഴ്ച രാവിലെയാണ് വിമാനത്താവളത്തിൽ സ്ഫോടക വസ്തു കണ്ടെത്തിയത്. വിശ്രമമുറിക്ക് സമീപം ബാഗിലാണ് സ്ഫോടക വസ്തു ഉണ്ടായിരുന്നത്. ബോംബ് സ്ക്വാഡ് എത്തി ബാഗ് കസ്റ്റഡിയിൽ എടുത്തു. വയർ, ഡിറ്റണേറ്റർ, ടൈമർ, സ്വിച്ച് എന്നിവയും ബാഗിൽ നിന്ന് കണ്ടെത്തിയിരുന്നു. സംഭവത്തെ തുടർന്ന് കർണാടകയിലെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷ കര്‍ശനമക്കിയിട്ടുണ്ട്.