ഇംഎംസിസി എംഡി ഷിജുവർഗീസിന്റെ കാർ ആക്രമിച്ച സംഭവം നാടകമെന്ന് പൊലീസ്. കേസിൽ ഷിജു വർഗീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗോവയിൽ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഷിജു വർഗീസ് ബന്ധപ്പെട്ട ക്വട്ടേഷൻ സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ ബിനുകുമാർ എന്നയാളാണ് പൊലീസ് പിടിയിലായിരിക്കുന്നത്. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. നാലു പേർ ഉൾപ്പെട്ട സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിന് ശേഷം സംഘം സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഷിജുവിനെ ചോദ്യം ചെയ്താൽ സംഭവത്തിന് പിന്നിലെ ഗൂഡാലോചന പുറത്തുവരുമെന്നാണ് പൊലീസ് കരുതുന്നത്.
പോളിങ് ദിവസം പുലര്‍ച്ചെ തന്‍റെ കാറിന് നേരെ മറ്റൊരു കാറില്‍ വന്ന സംഘം പെട്രോള്‍ ബോംബ് എറിഞ്ഞുവെന്നായിരുന്നു ഷിജു വര്‍ഗീസിന്‍റെ പരാതി. കുണ്ടറ നിയമസഭ മണ്ഡലം പരിധിയില്‍ ഉള്‍പ്പെട്ട കണ്ണനല്ലൂര്‍ കുരീപ്പളളി റോഡില്‍ വച്ചായിരുന്നു അക്രമം. അക്രമത്തിന് പിന്നിൽ കുണ്ടറയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും മന്ത്രിയുമായ മേഴ്സിക്കുട്ടിയമ്മയാണെന്നായിരുന്നു ഷിജുവിന്റെ ആരോപണം. ഷിജു പൊലീസ് സ്റ്റേഷനിൽ എത്തിയാണ് ഈ വിവരം അറിയിച്ചത്. ഇതിന് മുമ്പ് മാധ്യമങ്ങളെയും ഈ വിവരം ഷിജു വർഗീസ് അറിയിച്ചിരുന്നു.
ഷിജു ഇത്തരത്തിൽ നാടകം ആസുത്രണം ചെയ്തെന്ന് മേഴിസിക്കുട്ടിയമ്മ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം ഷിജു വർഗീസിന്റ നാടകമായിരുന്നെന്ന് പൊലീസിന് ബോധ്യപ്പെട്ടത്.