LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഒടുവില്‍ വെടി നിര്‍ത്തലിന് തയ്യാറായി ഇസ്രായേല്‍; ആൾനാശവും തീരാദുരിതവും ഗസ്സക്ക്

ജെറുസലേം: ഗസ്സയില്‍ വെടിനിർത്തലിന് ഇസ്രയേലും ഹമാസും തമ്മിൽ ധാരണ. വെടിനിർത്തലിന് സുരക്ഷാ കാബിനറ്റ് അംഗീകാരം നൽകിയതായി ഇസ്രായേൽ അറിയിച്ചു. ഇതിനു പിന്നാലെ ഉപാധികളില്ലാത്ത വെടിനിർത്തൽ നിലവിൽ വന്നതായി ഹമാസും അറിയിച്ചു. 11 ദിവസം നീണ്ട ബോംബുവർഷത്തിനാണ്​ ഇതോടെ തത്​കാലിക വിരാമമാകുന്നത്. ഈജിപ്റ്റിന്‍റെ അവസരോചിതമായ ഇടപെടലാണ് സമാധാനം പുനസ്ഥാപിക്കാന്‍ കാരണമായത്.

സംഘര്‍ഷത്തില്‍ 240 പേരാണ് കൊല്ലപ്പെട്ടത്. അതില്‍ 228 പേരും പലസ്തീനികളാണ്, അതില്‍തന്നെ 62 കുട്ടികളും ഉണ്ട്. ഈജിപ്ത് മുൻകൈ എടുത്ത് നടത്തുന്ന സമാധാന ശ്രമങ്ങളോട് സഹകരിക്കുകയാണെന്നും ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റിന്റെയും ചാരസംഘടനയായ മൊസ്സാദിന്റെയും ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് വഴങ്ങിയാണ് ഉപാധികളില്ലാത്ത വെടിനിർത്തൽ എന്നും ഇസ്രായേൽ വിശദീകരണക്കുറിപ്പ് ഇറക്കി. 

2014- നു ശേഷം ഗസ്സക്കു മേൽ നടന്ന ഏറ്റവും ഭീകരമായ ആക്രമണമാണിത്. 200 ഓളം കെട്ടിട സമുച്ചയങ്ങളും നൂറുകണക്കിന്​ വീടുകളും തകര്‍ന്നു.ശതകോടികളുടെ നഷ്​ടം ഉണ്ടായതായി കഴിഞ്ഞ ദിവസം ഗസ്സ ഭരണകൂടം വ്യക്​തമാക്കി. കടുത്ത ഇസ്രായേൽ ഉപരോധവും അതിർത്തികൾ അടച്ചിടലും കാരണം നേരത്തെ തകർന്നുകിടക്കുന്ന ഗസ്സയിൽ പുതിയ ആക്രമണം വിതച്ച നാശം ഞെട്ടിപ്പിക്കുന്നതാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

Contact the author

Web Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More