കൃത്രിമ സൂര്യനെ സൃഷ്ടിച്ച് ചൈന. ഈ സൂര്യന്‍റെ ചൂട് യഥാർഥ സൂര്യനേക്കാള്‍ എട്ടിരട്ടിയാണ്. ഇത് പത്തിരട്ടിയായി ഉയര്‍ത്താന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. 20 ദശലക്ഷം ഡിഗ്രി സെല്‍ഷ്യസ് ചൂട് 110 സെക്കന്‍ഡ് നേരത്തേക്ക് റിയാക്ടറില്‍ സൃഷ്ടിക്കാനായി എന്നതാണ് പുതിയ നേട്ടം. യഥാര്‍ഥ സൂര്യന്‍റെ ഊഷ്മാവ് 15 ദശലക്ഷം ഡിഗ്രി സെല്‍ഷ്യസ് മാത്രമാണ്. ഹൈഡ്രജനും, ഡ്യൂട്ടീരിയവും കൂടി ചേര്‍ന്ന് എങ്ങനെയാണോ സൂര്യനില്‍ ചൂട് ഉണ്ടാകുന്നത്, അതുപോലെയാണ് കൃത്രിമ സൂര്യനിലും ചൂട് നിര്‍മ്മിക്കുന്നത്. ചൈനീസ് നാഷണല്‍ ന്യൂക്ലിയര്‍ കോര്‍പ്പറേഷനാണ് വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ചൈനക്ക് മാത്രമല്ല കൃത്രിമ സൂര്യനുള്ളത്. പല രാജ്യങ്ങളും കൃത്രിമ സൂര്യന്‍റെ പണിപ്പുരയിലാണ്. ഫ്രാന്‍സും, കൊറിയയുമൊക്കെ ഇത്തരം വിവരങ്ങള്‍ പുറത്ത് വിടാറുണ്ട്. നിയന്ത്രിതമായ അളവില്‍ നൂക്ലിയര്‍ ഫ്യൂഷന്‍ ഉപയോഗിച്ച് ഹരിത ഊര്‍ജ്ജം നിര്‍മിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി പുരോഗമിക്കുന്നത്.
1998 ലാണ് ചൈന കൃത്രിമ സൂര്യന്‍റെ നിര്‍മ്മാണത്തെ കുറിച്ച് ചിന്തിക്കുന്നത്. അന്ന് അതിന് വലുപ്പവും ചൂടും കുറവായിരുന്നു. 60 സെക്കന്‍റ് മാത്രമാണ് അന്ന് കൃത്രിമ സൂര്യന് പ്രകാശിക്കുവാന്‍ സാധിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ സൂര്യന് 11 മീറ്റര്‍ ഉയരവും, 360 ടൺ ഭാരവുമാണുള്ളത്. ചൈന കണ്ടുപിടിച്ച പുതിയ സൂര്യന്‍റെ ചൂട് 120 ദശലക്ഷം സെൽഷ്യസാണ്.