കൊല്ലം: ഫോണില്‍ വിളിച്ച വിദ്യാര്‍ത്ഥിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ വിശദീകരണവുമായി മുകേഷ് എംഎല്‍എ. തനിക്ക് നിരന്തരം ഇത്തരം കോളുകള്‍ വരാറുണ്ടെന്നും ഇതെല്ലാം തന്നെ കുടുക്കാനായി മനപ്പൂര്‍വ്വം ചെയ്യുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഫോണില്‍ വിളിച്ച പത്താംക്ലാസുകാരനോട് ക്ഷോഭിച്ച് സംസാരിക്കുന്ന ശബ്ദരേഖ വിവാദമായതോടെയാണ് ഫേസ്ബുക്ക് വീഡിയോയിലൂടെ വിശദീകരണവുമായി മുകേഷ് രംഗത്തെത്തിയത്.
'തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം പലയിടങ്ങളില്‍ നിന്നും തനിക്ക് നിരന്തരമായി കോളുകള്‍ വരുന്നുണ്ട്. ചിലര്‍ക്ക് ട്രെയിന്‍ ലേറ്റ് ആയിട്ടുണ്ടോ എന്നാണ് അറിയേണ്ടത്. ചിലര്‍ ഇവിടെ കറൻ്റ് പോയി എന്നുപറഞ്ഞ് വിളിക്കും. ഇതൊക്കെ ആരോ തന്നെ മന:പൂർവ്വം പ്രകോപിപ്പിക്കാനായി ചെയ്യുന്നതാണ്. ഒന്നും അറിയാത്ത നിഷ്‌കളങ്കനാണ് ആ മോന്‍ എങ്കില്‍ അവന്‍ എന്തിന് ഇത് റെക്കോര്‍ഡ് ചെയ്തു. എന്തിന് ആറുപ്രാവശ്യം വിളിച്ചു. അപ്പോള്‍ അത് ആസൂത്രണം ചെയ്ത് വിളിക്കുന്നതല്ലേ. ഇത് ആരോ ആസൂത്രണം ചെയ്തതാണ്. ഇതിനുപിന്നില്‍ രാഷ്ട്രീയമുണ്ട്' മുകേഷ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഈ വിഷയത്തില്‍ സൈബര്‍ സെല്ലിനും പൊലീസിനും പരാതി നല്‍കുമെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു. അതേസമയം, മുകേഷ് എംഎല്‍എയെ വിളിച്ച വിദ്യാര്‍ത്ഥിയെ ഇതുവരെ കണ്ടെത്താനായില്ല. വിദ്യാര്‍ത്ഥിയെ കണ്ടെത്താന്‍ സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.