ഉത്തർ പ്രദേശ് സർക്കാർ അറസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകൻ സിദ്ദിക്ക് കാപ്പൻെറ ജാമ്യഹർജിയിൽ വാദം കേൾക്കുന്നത് ജൂലൈ അഞ്ചിലേക്ക് മാറ്റി. ഉത്തർ പ്രദേശിലെ മഥുര കോടതിയാണ് ഹർജി മാറ്റി വെച്ചത്. രാജ്യദ്രോഹം അടക്കമുളള കുറ്റങ്ങൾ ചുമത്തിയാണ് കാപ്പനെ ഉത്തർ പ്രദേശ് സർക്കാർ അറസ്റ്റ് ചെയ്തത്.