പാക്കിസ്ഥാൻ കാരനായ മൗദൂദിയുടെ ഫാസിസ്റ്റ് ആശയങ്ങൾ മുഴുവനായ് പിന്തുടരുമ്പോഴും അതോളിച്ചുവെച്ച് ഇന്ത്യയിലെ 'ബഹുസ്വര സമൂഹത്തിൽ' കാലുറപ്പിക്കാൻ പരിസ്ഥിതി രഷ്ട്രീയം, ദളിത് രാഷ്ട്രിയ മേക്കപ്പ് ഇട്ട് നടക്കുന്നവർ മാത്രമാണ് ജമാഅത്ത്
സ്വർഗത്തിൽ ഒരുമിച്ചുകൂടാൻ ( ജന്നത്തുൽ ഫിർദൗസിൽ ) ദൈവം അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയിൽനിന്ന് നേരെ കാമറ പാരഡൈസ് ബാറിലേക്കാണ് പോകുന്നത്. ബാറിലെത്തുമ്പോൾ റഹീം സാഹിബ് ഉത്കണ്ഠപ്പെടുന്നത് “നമ്മളിവിടുന്നെങ്ങാൻ മരിച്ചു പോയാലോ “ എന്നാണ്. ശരിക്കും ഇതൊരു അസ്തിത്വവുമായി ബന്ധപ്പെട്ട പ്രശ്നമാണ്. ഒരേസമയം മുസ്ലിം വിശ്വാസിയുടെയും അല്ലാത്തവരുടെയും പ്രശ്നമാണ്. മദ്യം കുടിക്കാൻ ഉദ്ദേശിക്കാത്തവർ പിന്നെന്തിനു ഭയപ്പെടണം. ദൈവത്തെ മാത്രമാണ് ഭയക്കുന്നതെന്നു പറയുമെങ്കിലും സംഘടനയെയോ, സമൂഹത്തെയോ ആണ് മിക്കവാറും മനുഷ്യർ ഭയക്കുന്നത്
ഉള്ളിലെ സിനിമ മത നിഷ്ഠകളാൽ നിർണീതമാണെങ്കിൽ കണ്ടുകൊണ്ടിരിക്കുന്ന സിനിമയ്ക്ക് ഒരു വിലക്കുകളും ബാധകമല്ല. ഇറാനിയൻ റിയലിസം ഈ ഉപായം വിദഗ്ദ്ധമായി സെൻസറിന്റെ നോട്ടങ്ങളെ മറികടക്കാൻ ഉപയോഗിക്കുന്നതാണ്. സിനിമയും സന്മാർഗികതയും തമ്മിലുള്ള സംഘർഷം മതസമൂഹങ്ങളിൽ മാത്രം കാണപ്പെടുന്ന ഒന്നല്ല. ജാതി ജീവിതത്തിലും പ്രത്യേകിച്ചും മധ്യവർഗ കുടുംബങ്ങളിലും കാണാം
"പടച്ചോനെ എനിക്ക് പേടിയില്ല പടച്ചോന് എൻറെ അവസ്ഥ മനസ്സിലാകും പക്ഷേ സംഘടനകളോട് എന്തു പറയും എന്നതാണ് എൻറെ പേടി " എന്നൊരിടത്ത് പറയുന്നുപോലുമുണ്ട് തൗഫീക്ക്. വാദത്തിലൊന്നും അനുഭവത്തില്‍ മറ്റൊന്നുമായിത്തീരുന്ന മത/ പൊതു ബോധങ്ങൾ മതസംഘടനകളുടെ ഒരു രീതിയാണ്. കയ്യുംകാലും കൂട്ടിക്കെട്ടിയിട്ട് ചാടാനും ഓടാനും അനുവാദം നൽകുന്ന ഒരു വിചിത്ര രീതിയാണത്