മുംബൈ, അഹമ്മദാബാദ്, ദില്ലി, ചെന്നൈ, പൂനെ തുടങ്ങിയ പ്രധാന നഗര കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന ജില്ലകളിലാണ് സ്ഥിതിഗതികള്‍ അതീവ ഗുരുതരമായി തുടരുന്നത്. ഈ ഇരുപതു ജില്ലകളിലും കാര്യങ്ങള്‍ വിലയിരുത്തി നിയന്ത്രണ വിധേയമാക്കാന്‍ പ്രത്യേക സംഘങ്ങളെ നിയോഗിക്കുമെന്ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി.
സര്‍ക്കാര്‍ ഓഫിസുകള്‍, ആശുപത്രികള്‍, അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്ക് നിബന്ധനകളോടെ പ്രവര്‍ത്തിക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, സിനിമ തിയറ്ററുകള്‍, ഷോപ്പിംഗ് മാള്‍, പാര്‍ക്ക്, ജിംനേഷ്യം, ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, മദ്യവില്‍പനശാലകള്‍ എന്നിവ അടഞ്ഞു കിടക്കും.
ആരോഗ്യ മന്ത്രാലയം നൽകുന്ന വിവരങ്ങളനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,487 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 83 പേർ മരിക്കുകയും ചെയ്തു. 1,306 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.