ഇപ്പോള്‍ ദിവസവും ടിവി ഓണാക്കിയാല്‍ മൂന്നിലൊന്നും ദിലീപിന്റെ കേസാണ്. അത് കേട്ടുകേട്ട് മടുത്തു. അപ്പോഴൊക്കെ ഞാനൊറ്റ കാര്യമേ ആലോചിച്ചിട്ടുളളു. നമ്മളാരെങ്കിലും കുട്ടികളെയോ യുവതികളെയോ പ്രായമായവരെ സന്ധ്യക്കുശേഷം അറിയാത്ത ഒരാള്‍ക്കൊപ്പം കാറില്‍ പറഞ്ഞയക്കുമോ?
മധുവിനെ കണ്ടെത്തിയ അഞ്ചുമുടിയിലെ പാറ ഗുഹയ്ക്കടുത്ത് മരം മുറി നടന്നിട്ടുണ്ട്. മെഷീന്‍ കൊണ്ട് മരം മുറിക്കുന്നതിന്‍റെ ശബ്ദവും കേട്ടിരുന്നു. കൊല്ലപ്പെടുന്നതിന്‍റെ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മധുവിന്‍റെ നെറ്റിയില്‍ ആരോ തോക്കുചൂണ്ടിയതായും കുടുംബത്തിന്‍റെ വെളിപ്പെടുത്തലില്‍ പറയുന്നു.
ആദിവാസി സംഘടനകളുടെ ആവശ്യപ്രകാരമാണ് അഡ്വ. വി ടി രഘുനാഥനെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചതെന്നും അതിനാല്‍ അദ്ദേഹത്തെ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സര്‍ക്കാര്‍ ഇതുവരെ പരിഗണിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിചേര്‍ത്തു. കുറ്റക്കാർക്ക് പരമാവധി ശിക്ഷ നൽകുകയാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ആദിവാസി യുവാവായ മധു 2018 ലാണ് കൊല്ലപ്പെടുന്നത്. സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കൊലപാതകത്തില്‍ ആദ്യത്തെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കേസില്‍ നിന്നും പിന്മാറിയിരുന്നു. തുടര്‍ന്ന് ആദിവാസി സംഘടനകളുടെ ആവശ്യപ്രകാരമാണ് അഡ്വ. വിടി രഘുനാഥനെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി സർക്കാർ നിയമിക്കുന്നത്.