കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോഡി പുറത്തിറക്കിയ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയിലാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും, ആലിമുസ്‌ലിയാരും ഉള്‍പ്പെട്ടിരുന്നത്. 'ഡിക്ഷണറി ഓഫ് മാര്‍ട്ടയേഴ്‌സ് ഇന്‍ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിള്‍' എന്നാണ് രക്തസാക്ഷി നിഘണ്ടുവിന്‍റെ പേര്.
വാരിയംകുന്നനെ കുറിച്ചുള്ള സിനിമയാണ് സമൂഹ മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ച. ഈ വിവാദങ്ങള്‍ ആര്‍ക്കാണ് നേട്ടമാകുക? 'വാരിയംകുന്നന്‍ ഒരു ധീര ടെശാഭിമാനിയല്ല, മറിച്ച്, ഹിന്ദു വിരുദ്ധനും അക്രമിയുമായ വില്ലനാണ്. അദ്ദേഹത്തെ നായകനാക്കാന്‍ കൊള്ളില്ല എന്ന് പറയുകയാണ് സംഘപരിവാറിനും ബിജെപിക്കും വേണ്ടത്.
മലബാർ പോലീസ് സൂപ്രണ്ട് ഹിച്ച് കോക്കിൻറെ ഭാഷയിൽ പറഞ്ഞാൽ “മലബാറിലെ ഒരു വിപ്ലവകാരിയെ പിടിക്കാൻ ബ്രിട്ടീഷ് സാമ്രാജ്യം ചിലവഴിച്ച പണവും സമയവും കണക്കെടുത്താൽ മാത്രം മതി ഈ ലഹളക്കാരൻ എത്രത്തോളം അപകടകാരിയായിരുന്നുവെന്നു മനസ്സിലാക്കാൻ.