സിൽവർ ലൈൻ വിരുദ്ധ സമരങ്ങളെ മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് അധിക്ഷേപിക്കുന്നത് അധികാരത്തിന്റെ ലഹരി തലയ്ക്ക് പിടിച്ചതുകൊണ്ടാണ്. ജനകീയ സമരങ്ങളെ സി പി എം നേതാക്കൾക്ക് ഇപ്പോഴും പുച്ഛമാണ്. സാധാരണക്കാരായ ആളുകളോട് സംസാരിക്കണമെന്ന് മുഖ്യമന്ത്രിക്ക് ഇപ്പോഴാണ് തോന്നിയത്.
അതിവേഗ റെയിൽ പദ്ധതി യു.ഡി.എഫ്. വിഭാവനം ചെയ്തിരുന്നതാണെന്ന തെളിവുകൾ ഇതിനകം പുറത്തുവന്നു. ഇനിമുതൽ കല്ല് പറിക്കാൻ അതുകൊണ്ട് തന്നെ സ്വന്തം അണികളെ കിട്ടുക എളുപ്പമല്ല. കെപിസിസി പ്രസിഡന്റ് സർവ്വേ കല്ല് പിഴുതെറിയാൻ ഗുണ്ടാ സംഘങ്ങളെ ഏൽപ്പിച്ചിരിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.
ജനങ്ങൾക്ക് വികസനം ആവശ്യമാണ്. നിക്ഷിപ്ത താൽപര്യക്കാർ എതിർത്തു എന്നത് കൊണ്ട് വികസന പദ്ധതിയില്‍ നിന്നും പുറകോട്ട് പോകേണ്ടതുണ്ടെന്ന് തോന്നുന്നില്ല. വർഗീയതയുമായി സമരസപ്പെടാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഇന്ത്യയെ മതേതര രാജ്യമാക്കാനാണ് ജവഹർലാൽ നെഹ്റു ശ്രമിച്ചത് എന്നാൽ രാഹുൽ ഗാന്ധിയുടെ നയം അതല്ല. ഹിന്ദുവിൻ്റെ ഭരണമാണ് വേണ്ടത് എന്നാണ് രാഹുൽ ഗാന്ധിയുടെ നിലപാട്. ഇത് മതനിരപേക്ഷതയല്ല. കോൺഗ്രസിനെ മതനിരപേക്ഷ സമൂഹം
സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സ്ഥാപിച്ച അതിരടയാളക്കല്ലുകള്‍ പിഴുതെറിയാനാണ് തിരുവനന്തപുരത്ത് ചേര്‍ന്ന യു ഡി എഫ് ഉന്നതതലയോഗത്തിന്റെ തീരുമാനം. പദ്ധതിയുമായി ബന്ധപ്പെട്ട് ഉയരുന്ന സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും സര്‍ക്കാര്‍ ഉത്തരം പറയണം. യു.ഡി.എഫ് മുന്നോട്ട് വെച്ച ബദല്‍ പദ്ധതിയിലും മുഖ്യമന്ത്രി പ്രതികരിക്കവണം.