എന്‍ സി പി ദേശിയ അധ്യക്ഷന്‍ ശരത് പവാറിനെയാണ് രാഷ്ട്രപതി സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നതെങ്കിലും മത്സരിക്കാനില്ലെന്ന അദ്ദേഹത്തിന്റെ പ്രതികരണം പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. ഗുലാംനബി ആസാദിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കാമെന്ന നിർദേശമാണ് ശരത് പവാര്‍ മുന്നോട്ട് വെച്ചത്.
ഈ മാസം 30 നു മുന്‍പ് അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് ആദ്യം കേസ് പരിഗണിച്ച കോടതി നിര്‍ദ്ദേശം നല്‍കിയത്. അതിനാല്‍ കേസിന്റെ പുനരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി ഇന്ന് അറിയിച്ചു. മറ്റൊരു ബെഞ്ചാണ് സമയ പരിധി അനുവദിച്ചത്.
സൂപ്പർമാർക്കറ്റുകളിലും വാക്ക്-ഇൻ സ്റ്റോറുകളിലും വൈൻ വിൽക്കാനുള്ള മഹാരാഷ്ട്ര സർക്കാരിന്റെ തീരുമാനത്തിനെതിരെ ഫെബ്രുവരി 14 മുതൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നാണ് അണ്ണാ ഹസാരെ അറിയിച്ചത്. സമരം നടത്തുമെന്ന് കാണിച്ച് അണ്ണാ ഹസാരെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്കും കത്ത് നല്‍കിയിരുന്നു.
എ രാജയെ തോല്‍പ്പിക്കാന്‍ ശമിച്ചു എന്ന ആരോപണത്തിന്റെ പേരില്‍ ഇപ്പോള്‍ എസ് രാജേന്ദ്രന് പാര്‍ട്ടി അന്വേഷണം നേരിടുകയാണ്. ഈ പശ്ചാത്തലത്തില്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍ നിന്ന് അദ്ദേഹം വിട്ടുനില്‍ക്കുകയാണ്. ഇത് പരാമര്‍ശിച്ചുകൊണ്ടാണ് മറയൂര്‍ ഏരിയാ സമ്മേളനത്തില്‍ മുന്‍ മന്ത്രി എം എം മണി രാജേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ചത്.