കഴിഞ്ഞ മാസം ടി-20 മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനോട് പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇന്ത്യന്‍ ഫാസ്റ്റര്‍ ബോളര്‍ മുഹമ്മദ് ഷമിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചാരണം നടക്കുകയും ഇതിനെതിരെ കോഹ്ലി രംഗത്തെത്തുകയും ചെയ്തു. ഇതോടെയാണ് കോഹ്ലിക്കും കുടുംബത്തിനുമെതിരെ സൈബര്‍ ആക്രമണങ്ങള്‍ ആരംഭിച്ചത്
കൊഹ്ലിയുടെ മകള്‍ക്ക് നേരെയുണ്ടായ ബലാത്സംഗ ഭീഷണിക്കെതിരെയും രാജേഷ് അപലപിച്ചു. വർഗീയവും വംശീയവുമായ ആക്രമണങ്ങളുണ്ടാകുമ്പോൾ അതിനെ തള്ളിപ്പറയുകയെന്നത് രാഷ്ട്രീയ നേതൃത്വത്തിന്റെ മുഖ്യ ഉത്തരവാദിത്വമാണ്. കോഹ്‌ലിയുടെ മകൾക്കെതിരെ ഉയർന്ന നീചമായ ഭീഷണിയിലോ ഷമി നേരിട്ട ആക്രമണത്തിലോ ക്രിക്കറ്റ് ഭരണരംഗത്തുണ്ടായിരുന്നവർ ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാരിലെ ആരും പ്രതികരിച്ചതായി കണ്ടില്ല. മൗനം കൊണ്ടുള്ള ഈ സാധൂകരണം ഞെട്ടിപ്പിക്കുന്നതാണെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.