ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന്റെ മകൻ അർജുൻ ടെൻഡുൽക്കർ മുംബൈ സീനിയർ ടീമിനായി അരങ്ങേറ്റം കുറിച്ചു. സയ്യിദ് മുഷ്താഖ് അലി ട്വന്റി-ട്വന്റി ടൂർണമെന്റിൽ ഹരിയാനക്കെതിരെയാണ് അർജുൻ ആദ്യ മത്സരത്തിന് ഇറങ്ങിയത്. ബാന്ദ്ര കുർള സ്റ്റേഡിയത്തിലായിരുന്നു അർജുന്റെ തുടക്കം. അണ്ടർ 19 മുംബൈ ടീമിൽ അംഗമായിരുന്നു അർജുൻ. 19 വയസിന് താഴെയുള്ളവരുടെ ഇന്ത്യൻ ടീമിലും അർജുൻ ഇടം കണ്ടെത്തിയിരുന്നു. താരനിബിഡമാണ് മുംബൈ സീനിയർ ടീമിൽ ഇരുപത്തിഒന്നാം വയസിലാണ് അർജുൻ ഇടം നേടിയത്. ഇടംകൈയ്യൻ പേസ് ബൗളറായ അർജുൻ മൂന്ന് വർഷം മുമ്പാണ് മുംബൈ അണ്ടർ 19 ടീമിൽ എത്തിയത്. എന്നാൽ അർജുന്റെ പ്രകടനം മികച്ചതായിരുന്നില്ല. ബൗളിംങ്ങിൽ ശരാശരി നിലവാരം പുലർത്തുന്ന അർജുന്റെ ബാറ്റിംഗ് പരിതാപകരമായിരുന്നു. സയ്യിദ് മുഷ്താഖ് അലി ടൂർണമന്റിലെ ആദ്യ രണ്ട് മത്സരങ്ങളിലും മുംബൈ പരാജയപ്പെട്ടിരുന്നു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
p>ഇതിനെ തുടർന്ന് ടീമിൽ മാറ്റം വരുത്തിയപ്പോഴാണ് അർജുൻ അവസാന ഇലവനിൽ ഇടം കണ്ടെത്തിയത്. അവസാന മത്സരത്തിൽ കേരളത്തോടാണ് മുംബൈ പരാജയപ്പെട്ടത്. ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ സച്ചിൻ 14 ആം വയസിലാണ് മുംബൈ സീനിയർ ടീമിൽ ഇടം കണ്ടെത്തിയത്. സച്ചിൻ 17 ആം വയസ്സിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു.