ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാർഗോ ബോക്സ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഭാരം കൂടിയ ഷീറ്റാണ് റോഡിലേക്ക് വീണതെന്നും സംഭവസ്ഥലത്തുവെച്ച് തന്നെ ഇരുവരും മരണപ്പെട്ടുവെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.
ജില്ലാ സമ്മേളനത്തിനോട് അനുബന്ധിച്ച് നടത്തിയ മെഗാ തിരുവാതിരക്കളിയെ ന്യായികരിച്ച് തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് രംഗത്തെത്തി. തിരുവാതിരക്കളി നിരോധിച്ച കലാരൂപമല്ലെന്നും കൊവിഡ പ്രോട്ടോക്കോള്‍ പാലിച്ചാണ് പരിപാടി സംഘടിപ്പിച്ചതെന്നും എം എം വര്‍ഗീസ് പറഞ്ഞു.ആകെ 80 പേരാണ് തിരുവാതിരയിൽ പങ്കെടുത്തതെന്നുമാണ് വർഗീസ് കൂട്ടിച്ചേര്‍ത്തു. പരിപാടി തെക്കുംകര വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയാണ് സംഘടിപ്പിച്ചത്.
എല്ലാവരും മാസ്ക്ക് ധരിച്ചിരുന്നു. സാമൂഹിക അകലവും പാലിക്കാൻ നിർദ്ദേശിച്ചിരുന്നു. പാറശാലയിൽ നടന്ന മെഗാ തിരുവാതിര തെറ്റായ നടപടിയെന്ന് പാർട്ടിതന്നെ സമ്മതിച്ചിരിക്കെയാണ് വീണ്ടും സമാനമായ പരിപാടി അവതരിപ്പിച്ചിരിക്കുന്നത്. ഈ മാസം 21 മുതല്‍ 23 വരെയാണ് സി പി എം ജില്ലാ സമ്മേളനം.