ഞാൻ തിരൂരങ്ങാടി കോളേജിൽ ഇസ്ലാമിക് ഹിസ്റ്ററി പഠിപ്പിച്ചിരുന്ന ആളാണെന്നും വിവരമില്ലെന്നുമൊക്കെ അഡ്വ: ജയശങ്കർ ഇന്നലത്തെ ഏഷ്യാനെറ്റ് ചർച്ചയിൽ പറയുന്നത് കേട്ടു. സമാനരീതിയിൽ ഒരു പ്രതികരണം മുമ്പ് ഏഷ്യാനെറ്റിലെതന്നെ ഒരു അവതാരകശിരോമണിയും പറഞ്ഞതായി ചിലർ ശ്രദ്ധയിൽപെടുത്തിയിരുന്നു. അഡ്വക്കറ്റ് ജയശങ്കർ വലിയ നിയമജ്ഞനും മഹാ പണ്ഡിതനുമാണെന്നാണ് അദ്ദേഹത്തിൻ്റെ വിചാരം.
തന്‍റെ പ്രസംഗങ്ങളില്‍ ഏതെങ്കിലും ഭാഗത്ത് അത്തരമൊരു പരമര്‍ശം നടത്തിയതായി കണ്ടെത്തിയാല്‍ ആ നിമിഷം ഞാൻ പി.ഡി.പി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ചെയർമാൻ സ്ഥാനത്ത് നിന്ന് ഒഴിവാകുകയും ഏതെങ്കിലും കോടതിയിൽ നേരിട്ട് ഹാജരായി കുറ്റം ഏറ്റുപറഞ്ഞ് ശിക്ഷ സ്വീകരിക്കുകയും ചെയ്യും. കൂടാതെ തനിക്കെതിരെയുള്ള ഒരു കേസ് പോലും ഇടത് ഗവണ്മെന്‍റ് പിന്‍വലിച്ചിട്ടില്ലെന്നും അബ്ദുന്നാസിർ മഅ്‌ദനി ഫേസ്ബുക്കില്‍ കുറിച്ചു.
24 ന്യൂസ് റിപ്പോര്‍ട്ടറായ സഹിന്‍ ആന്റണിയും മോന്‍സന്‍ മാവുങ്കലും ഒരുമിച്ച് ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതും കേക്ക് മുറിക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ആ പശ്ചാത്തലത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് വിനു വി ജോണും റോയ് മാത്യുവും സഹിന്‍ ആന്റണിയുടെ കുടുംബത്തെ അധിക്ഷേപിച്ചുളള പരാമര്‍ശം നടത്തിയത്.