2019 മെയ് 31 നായിരുന്നു വിസ്മയയും കിരണും തമ്മിലുള്ള വിവാഹം. ഒരു വര്‍ഷം കഴിഞ്ഞ് വിസ്മയ ആത്മഹത്യ ചെയ്യുകയായിരുന്നു. തുടര്‍ന്ന് വിസ്മയയുടേത് കൊലപാതകമാണെന്ന് ആരോപിച്ച് 2021 ജൂൺ 22 ന് കുടുംബം രംഗത്ത് വന്നു. പരാതിയെ തുടര്‍ന്ന് വിസ്മയയുടെ ഭർത്താവ് അസിസ്റ്റന്‍റ് മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർ എസ്. കിരൺകുമാറിനെ ജൂൺ 22ന് അറസ്റ്റ് ചെയ്തിരുന്നു.
'ആണ്‍കുട്ടികള്‍ ഉളള എല്ലാ വീട്ടിലും ഓരോ തുലാസുകളുണ്ട്. വരുന്ന സ്ത്രീധനത്തിന്റെ തൂക്കം നോക്കാന്‍. ആ ത്രാസ് പിടിച്ചെടുക്കുക, എനിക്ക് രണ്ട് ആണ്‍ മക്കളാണ്. എന്റെ വീട്ടിലും ഉണ്ട് ത്രാസ്. അത് ഞാന്‍ ഒഴിവാക്കുകയാണ്'. സലീം കുമാര്‍ പറഞ്ഞു.
ചാനല്‍ പരിപാടിയില്‍ യുവതിയോട് ക്ഷോഭിച്ച് സംസാരിക്കേണ്ടിവന്ന സംഭവത്തില്‍ ജോസഫൈന്‍ മാപ്പ് പറഞ്ഞു. പെണ്‍കുട്ടികള്‍ പരാതിപ്പെടാനായി ധൈര്യത്തോടെ മുന്നോട്ടുവരാത്തതിലുളള ആത്മരോഷമാണ് താന്‍ പ്രകടിപ്പിച്ചത്. പക്ഷേ പിന്നീട് ചിന്തിച്ചപ്പോള്‍ അങ്ങനെ പറയേണ്ടിയിരുന്നില്ലെന്ന് ബോധ്യമായി