ടോക്യോ: കാത്തിരിപ്പിനൊടുവില്‍ ടോക്യോ ഒളിമ്പിക്സ് ഇന്ന് ആരംഭിക്കും. ഇന്ത്യന്‍ സമയം വൈകിട്ട് 4.30 നാണ് ഉദ്ഘാടന ചടങ്ങ്. നാളെ മുതലാണ് മത്സരങ്ങള്‍ ആരംഭിക്കുക. കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചാണ് മത്സരങ്ങള്‍ നടത്തുക.
രാഷ്ട്രത്തലവന്മാര്‍, പ്രതിനിധികള്‍, സ്പോണ്‍സര്‍മാര്‍, ഒളിമ്പിക് കമ്മിറ്റി അംഗങ്ങള്‍ എന്നിങ്ങനെ ആയിരത്തില്‍ താഴെ അംഗങ്ങള്‍ക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. കൊവിഡ് ഭീഷണി വർദ്ധിച്ചുകൊണ്ടിരിക്കുകയും ഒളിമ്പിക് വില്ലേജിൽ കേസുകൾ ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് കാണികള്‍ക്ക് പ്രവേശനം അനുവദിക്കാത്തത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഒളിമ്പികിസിന്‍റെ പതിവ് ചടങ്ങള്‍ക്കൊപ്പം ജപ്പാന്‍റെ സാംസ്‌കാരിക തനിമ പ്രകടമാക്കുന്നതായിരിക്കും ഉദ്ഘാടന ചടങ്ങുകള്‍. 4 മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടായിരിക്കും ഉദ്ഘാടന ചടങ്ങിന്. ഗ്രീക്ക് ടീമില്‍ തുടങ്ങി ആതിഥേയരായ ജപ്പാന്‍റെ സംഘത്തില്‍ എത്തുന്ന മാര്‍ച്ച് പാസ്റ്റില്‍ ഇരുപത്തൊന്നാമതായാണ് ഇന്ത്യ എത്തുക.