ചൈന പിന്തുടരുന്ന കമ്യൂണിസ്റ്റ് ആശയങ്ങളോട് എനിക്ക് എന്നും ബഹുമാനമാണുള്ളത്. മാവോ സെതുങ് മുതലുള്ള പാര്‍ട്ടി നേതാക്കളെ തനിക്ക് അറിയാം. അവരുടെ ആശയങ്ങള്‍ നല്ലതായിരുന്നെങ്കിലും ജനങ്ങളില്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പിച്ചുള്ള രീതികളായിരുന്നു അവര്‍ പിന്തുടര്‍ന്നിരുന്നത്.
അതേസമയം, വനിതകളുടെ 69 കിലോ വിഭാഗം ബോക്‌സിംഗില്‍ ചൈനീസ് തായ്‌പേയ് താരത്തെ തോല്‍പിച്ച് ലവ്‌ലിന ബോര്‍ഗോഹെയ്‌ന്‍ സെമിയില്‍ പ്രവേശിച്ചു. 23കാരിയായ ലവ്‌ലിന അസം സ്വദേശിയാണ്. ഒളിംപിക്‌സ് ബോക്‌സിംഗില്‍ ഇന്ത്യയുടെ മൂന്നാമത്തെ മെഡലാണിത്. ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 2018ലും 2019ലും വെങ്കലം നേടിയിരുന്നു.
ആറു തവണ ലോക ചാമ്പ്യനായ മേരികോം ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളില്‍ ഒരാളായിരുന്നു. അതോടൊപ്പം ടോക്കിയോ ഒളിമ്പിക്സില്‍ സ്വര്‍ണമാണ് തന്‍റെ പ്രതിക്ഷയെന്നും മേരികോം പങ്കുവെക്കുകയും ചെയ്തിരുന്നു. ഡൊമിനിക്കൻ റിപ്പബ്ലിക്കിന്‍റെ മിഗ്വേലിന ഗാർസിയ ഹെർണാണ്ടസിനെ കീഴടക്കിയാണ് മേരി കോം പ്രീ ക്വാർട്ടറിൽ എത്തിയത്.
ഒളിംപിക്സ് മിക്സഡ് അമ്പെയ്ത്തിൽ ഇന്ത്യ ക്വാട്ടറില്‍ പ്രവേശിച്ചു. ദീപിക കുമാരി- പ്രവീണ്‍ ജാഥവ് സഖ്യമാണ് ക്വാട്ടറില്‍ എത്തിയത്. പ്രീ ക്വാര്‍ട്ടറില്‍ ചൈനീസ് തായ്‌പേയ് സഖ്യത്തെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. എന്നാല്‍ അതേസമയം 10 മീറ്റര്‍ എയർ റൈഫിളിൽ ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക് ഫൈനലില്‍ നിരാശ.
1990 ല്‍ നടന്ന ഒരു ഹസ്യപരിപാടിക്കിടയിലാണ് ഹോളോകോസ്റ്റ് ദുരന്തത്തെ പരിഹസിച്ചത്. ടോക്യോ ഒളിംപിക്സിന്‍റെ ക്രിയേറ്റീവ് ഡയറക്ടറായി ചുമതലയേറ്റതിന് ശേഷം വീണ്ടും ഹോളോകോസ്റ്റ് പരാമര്‍ശം ഉയര്‍ന്നുവരികയായിരുന്നു. ഇതിനോട് അനുബന്ധിച്ചാണ് കെന്റാറോ കൊബായാഷിയെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത്.
രാഷ്ട്രത്തലവന്മാര്‍, പ്രതിനിധികള്‍, സ്പോണ്‍സര്‍മാര്‍, ഒളിമ്പിക് കമ്മറ്റി അംഗങ്ങള്‍ എന്നിങ്ങനെ ആയിരത്തില്‍ താഴെ അംഗങ്ങള്‍ക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. കോവിഡ് ഭീഷണി വർദ്ധിച്ചുകൊണ്ടിരിക്കുകയും ഒളിമ്പിക് വില്ലേജിൽ കേസുകൾ ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് കാണികള്‍ക്ക് പ്രവേശനം അനുവദിക്കാത്തത്.