ടോക്കിയോ: ഒളിംപിക്സിലെ പുരുഷ ഹോക്കിയില്‍ ഇന്ത്യന്‍ ടീമിന് വിജയത്തുടക്കം. ഇന്ത്യ 3-2ന് ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ചു. ഹോക്കി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷാണ് ഇന്ത്യക്ക് രക്ഷയായത്. ഹർമൻപ്രീത് സിംഗ് രണ്ട് ഗോളുകള്‍ നേടി. ആറാം മിനിറ്റിൽ പെനാൽറ്റി കോർണറിലൂടെ ന്യൂസിലാന്‍ഡാണ് ആദ്യം മത്സരത്തില്‍ ലീഡ് എടുത്തത്. ഇന്ത്യ അടുത്ത ഞായറാഴ്ച ഓസ്‌ട്രേലിയയെ നേരിടും. വനിതാ ഹോക്കി ടീം വൈകിട്ട് 5.15 ന് ലോക ഒന്നാം നമ്പര്‍ ടീമായ ഹോളണ്ടിനെ നേരിടും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഒളിംപിക്സ് മിക്സഡ് അമ്പെയ്ത്തിൽ ഇന്ത്യ ക്വാട്ടറില്‍ പ്രവേശിച്ചു. ദീപിക കുമാരി- പ്രവീണ്‍ ജാഥവ് സഖ്യമാണ് ക്വാട്ടറില്‍ എത്തിയത്. പ്രീ ക്വാര്‍ട്ടറില്‍ ചൈനീസ് തായ്‌പേയ് സഖ്യത്തെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. എന്നാല്‍ അതേസമയം 10 മീറ്റര്‍ എയർ റൈഫിളിൽ ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക് ഫൈനലില്‍ നിരാശയാണ്. ഏഴ് വിഭാഗങ്ങളിലായി 11 ഫൈനലുകളാണ് ഇന്ന് നടക്കുക. യോഗ്യതാ റൗണ്ടില്‍ ഇളവേനിൽ വാളരിവന്‍ 16 ഉം അപുർവി ചന്ദേല 36 ഉം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. അതേസമയം വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ ചൈനീസ് ഷൂട്ടർ യാങ് ക്വിയാനാണ് ആദ്യ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയത്. 251.8 എന്ന ഒളിംപിക് റെക്കോര്‍ഡും യാങ് ക്വിയാന്‍ സ്വന്തമാക്കി.