പ്രമുഖ മെസ്സേജ് ആപ്ലിക്കേഷനായ വാട്ട്‌സ്ആപ്പിന് പകരമാവാന്‍ പുതിയ ആപ്പുമായി കേന്ദ്രസര്‍ക്കാര്‍. സന്ദേശ് എന്ന പേരിലാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ ആപ്പ് ലോകസഭയില്‍ പരിചയപ്പെടുത്തിയത്. ഐടി മന്ത്രി രാജീവ് ചന്ദ്രശേഖരാണ് ആപ്ലിക്കേഷനെ കുറിച്ച് വ്യക്തമാക്കിയത്.
നേരത്തേതന്നെ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആപ്പ് ലഭ്യമായിരുന്നു. ഫെബ്രുവരി മാസത്തോടുകൂടെ പൊതുജനങ്ങള്‍ക്കും ലഭ്യമാക്കി. വാട്ട്‌സ്ആപ് പോലെ 'എന്‍ഡ് ടു എന്‍ഡ് എന്സ്ക്രിപ്ഷന്‍' ഉറപ്പുവരുത്തുന്നതിനാല്‍ സ്വകാര്യതയില്‍ ഒട്ടും വിട്ടുവീഴ്ച ചെയ്യുന്നില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ആപ്പിന്റെ യഥാര്‍ത്ഥ പേര് ജിഐഎംഎസ് എന്നാണ് (ഗവൺമെന്റ് ഇൻസ്റ്റന്റ് മെസേജിംഗ് സിസ്റ്റം). എന്നാല്‍ 'സന്ദേശം' എന്ന് അര്‍ത്ഥംവരുന്ന ഹിന്ദി വാക്കായ 'സന്ദേശ്' എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിളിക്കുന്നത്.
മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചോ ഇമെയില്‍ ഉപയോഗിച്ചോ ആപ്പ് ലേക്ക് പ്രവേശിക്കാം. നിലവില്‍ വാട്‌സപ്പില്‍ ലഭിക്കുന്ന എല്ലാവിധ ഫീച്ചറുകളും സന്ദേശ് എന്ന ഈ ആപ്പിലും ലഭ്യമാകും. സ്വകാര്യ മെസേജുകളും ഗ്രൂപ്പ് മെസ്സേജുകളും ഓഡിയോ കോളും വീഡിയോ കോളും ലഭ്യമാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്ത്യന്‍ നിര്‍മ്മിത ആപ്പുകള്‍ പ്രോത്സാഹിപ്പിക്കാനുള്ള നയത്തിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടി എന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. എന്നാല്‍ സാമൂഹ്യമാധ്യമങ്ങളും ആയുള്ള തര്‍ക്കം ഇപ്പോഴും തുടരുന്നതിനിടെയാണ് സന്ദേശ് എന്ന ആപ്ലിക്കേഷന്റെ കടന്നുവരവ്.