ഡല്‍ഹി: ആമീര്‍ ഖാന്‍ നായകനായെത്തിയ ലാല്‍ സിംഗ് ഛദ്ദ അന്താരാഷ്ട്ര ബോക്‌സ് ഓഫീസില്‍ ഏറ്റവും അധികം കളക്ഷന്‍ നേടുന്ന ബോളിവുഡ് ചിത്രമെന്ന് റിപ്പോര്‍ട്ട്. ഗംഗുഭായ് കത്യവാഡി, ഭൂല്‍ ഭുലയ്യ 2, ദ കാശ്മീര്‍ ഫയല്‍സ് എന്നീ സിനിമകളെ പിന്തള്ളിയാണ് അദ്യസ്ഥാനത്തേക്ക് ലാല്‍ സിംഗ് ഛദ്ദ എത്തിയിരിക്കുന്നത്. റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കിടെ 7.5 മില്യണ്‍ ഡോളര്‍ (59 കോടി രൂപ) ആണ് ലാല്‍ സിങ് ഛദ്ദ നേടിയിരിക്കുന്നത്. ലാല്‍ സിങ് ഛദ്ദ ഇന്ത്യയില്‍ പരാജയപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് അന്താരാഷ്ട്ര ബോക്‌സ് ഓഫീസില്‍ ഏറ്റവും അധികം കളക്ഷന്‍ നേടുന്ന ബോളിവുഡ് ചിത്രമായി മാറിയിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഓഗസ്റ്റ് 11 -നാണ് ഇന്ത്യയില്‍ ചിത്രം റിലീസ് ചെയ്തത്. 185 കോടി രൂപ മുടക്കിയാണ് ലാല്‍ സിങ് ഛദ്ദ നിര്‍മ്മിച്ചത്. സിനിമയുടെ ട്രൈയ്ലര്‍ പുറത്തിറങ്ങിയത് മുതല്‍ ചിത്രം ബഹിഷ്ക്കരിക്കണമെന്ന് ആവശ്യപ്പെട്ട് തീവ്ര ഹിന്ദുത്വ വാദികള്‍ രംഗത്തെത്തിയിരുന്നു. ഇതും ഇന്ത്യയില്‍ ചിത്രം പരാജയപ്പെടാന്‍ കാരണമായെന്നാണ് വിലയിരുത്തപ്പെടുന്നത്. പി കെ എന്ന ചിത്രത്തിന്റെ റിലീസിനുപിന്നാലെയാണ് ആമിര്‍ ഖാനെതിരെ തീവ്ര ഹിന്ദുത്വവാദികള്‍ സൈബര്‍ ആക്രമണം ആരംഭിച്ചത്. ചിത്രത്തിലെ ചില ഭാഗങ്ങള്‍ ഹിന്ദുക്കളുടെ വികാരങ്ങള്‍ വ്രണപ്പെടുത്തി എന്നാരോപിച്ചായിരുന്നു ആക്രമണം. പികെ, ധൂം 3 എന്നീ ചിത്രങ്ങളിലും സത്യമേവ ജയതേ എന്ന പരിപാടിയിലും പറഞ്ഞ ചില പരാമര്‍ശങ്ങള്‍ പ്രചരിപ്പിച്ചാണ് തീവ്ര ഹിന്ദുത്വവാദികളുടെ വിദ്വേഷ പ്രചാരണം നടത്തിയത്. നാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ആമീര്‍ ഖാന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു സിനിമ റിലീസ് ചെയ്യുന്നത്. 1994ൽ പുറത്തിറങ്ങിയ ഹോളിവുഡ് ക്ലാസിക് ചിത്രം 'ഫോറസ്റ്റ് ഗമ്പി'ന്‍റെ റീമേക്കാണ് ലാൽ സിംഗ് ഛദ്ദ.