മുംബൈ: ലാല്‍ സിംഗ് ഛദ്ദയുടെ പ്രതിഫലം ആമിര്‍ ഖാന്‍ പൂര്‍ണമായും ഉപേക്ഷിച്ചെന്ന് റിപ്പോര്‍ട്ട്. സിനിമ പൂർണ പരാജയമായതോടെ നിർമ്മാതാക്കളുടെ നഷ്ടം നികത്താന്‍ ആമിര്‍ ഖാന്‍ പ്രതിഫലം ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. ആമിര്‍ ഖാന്‍ തന്‍റെ പ്രതിഫലം ഒഴിവാക്കിയാല്‍ നിര്‍മ്മാണ കമ്പനിക്ക് താരതമ്യേനെ നഷ്ടം കുറവായിരിക്കുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് അമീര്‍ ഖാന്‍ പ്രതിഫലം വേണ്ടന്നുവെച്ചെത്. സിനിമയുടെ ട്രൈയ്ലര്‍ പുറത്തിറങ്ങിയത് മുതല്‍ ചിത്രം ബഹിഷ്ക്കരിക്കണമെന്ന് ആവശ്യപ്പെട്ട് തീവ്ര ഹിന്ദുത്വ വാദികള്‍ രംഗത്തെത്തിയിരുന്നു. ഇതും ചിത്രത്തിന്‍റെ പരാജയത്തിന്‍റെ കാരണമായെന്നാണ് വിലയിരുത്തുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പി കെ എന്ന ചിത്രത്തിന്റെ റിലീസിനുപിന്നാലെയാണ് ആമിര്‍ ഖാനെതിരെ തീവ്ര ഹിന്ദുത്വവാദികള്‍ സൈബര്‍ ആക്രമണം ആരംഭിച്ചത്. ചിത്രത്തിലെ ചില ഭാഗങ്ങള്‍ ഹിന്ദുക്കളുടെ വികാരങ്ങള്‍ വ്രണപ്പെടുത്തി എന്നാരോപിച്ചായിരുന്നു ആക്രമണം. പികെ, ധൂം 3 എന്നീ ചിത്രങ്ങളിലും സത്യമേവ ജയതേ എന്ന പരിപാടിയിലും പറഞ്ഞ ചില പരാമര്‍ശങ്ങള്‍ പ്രചരിപ്പിച്ചാണ് തീവ്ര ഹിന്ദുത്വവാദികളുടെ വിദ്വേഷ പ്രചാരണം നടത്തിയത്. നാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ആമീര്‍ ഖാന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു സിനിമ റിലീസ് ചെയ്യുന്നത്. 1994ൽ പുറത്തിറങ്ങിയ ഹോളിവുഡ് ക്ലാസിക് ചിത്രം 'ഫോറസ്റ്റ് ഗമ്പി'ന്‍റെ റീമേക്കാണ് ലാൽ സിംഗ് ഛദ്ദ. തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിൽ ചിത്രം മൊഴി മാറ്റിയും പ്രദർശനത്തിനെത്തിയിരുന്നു.