കൊൽക്കത്ത സർവകലാശാലയിൽ ബംഗാൾ ഗവർണർ ജഗദീപ് ധാൻകറിനെ വിദ്യാർത്ഥികൾ തടഞ്ഞു. സര്‍വകലാശാലയുടെ ബിരുദദാനച്ചടങ്ങിനെത്തിയപ്പോഴാണ് വിദ്യാർത്ഥികൾ തടഞ്ഞത്. ഗവര്‍ണര്‍ക്കെതിരെ ഗോ ബാക്ക് വിളിച്ച് കരിങ്കൊടിയും വീശി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായാണ് വിദ്യാർത്ഥികൾ ഗവർണറെ തടഞ്ഞത്.
നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജിക്ക് ഡിലിറ്റ് ബിരുദം നല്‍കുന്ന ചടങ്ങിലും ഗവര്‍ണര്‍ക്ക് നേരെ പ്രതിഷേധമുണ്ടായി. വിദ്യാര്‍ത്ഥി പ്രതിഷേധം തണുപ്പിക്കാന്‍ വൈസ് ചാന്‍സലര്‍ സൊണാലി ചക്രവര്‍ത്തി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കഴിഞ്ഞ മാസം ജാദവ്പുര്‍ സര്‍വകലാശാലയിലും ഗവര്‍ണര്‍ സമാന പ്രതിഷേധം നേരിട്ടിരുന്നു.