LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഭാര്യ ചീഫ് സെക്രട്ടറി ഭർത്താവ് ഡിജിപി

 പഞ്ചാബ് സർക്കാറിന്റെ ഉദ്യോഗസ്ഥ സംവിധാനങ്ങളുടെ തലപ്പത്ത് ദമ്പതികൾ. സംസ്ഥാന ചീഫ് സെക്രട്ടറിയായി വിനി മഹാജൻ ചുമതലേറ്റതോടെയാണ് ഇത്തരമൊരു അപൂർവത പഞ്ചാബിലുണ്ടായത്. വിനിയുടെ ഭർത്താവ് ദിനകർ ഗുപ്തയാണ് സംസ്ഥാന പൊലീസ് മേധാവി. ചീഫ് സെക്രട്ടറിയായി വിനിഗുപ്ത  കഴിഞ്ഞ ദിവസമാണ്  ചുമതലയേറ്റത്. 1987 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് ഇവർ.

കരൺ അവതാർ സിംഗിനെ മാറ്റിയാണ് വിനി ഗുപ്തക്ക് ചീഫ് സെക്രട്ടറി സ്ഥാനം നൽകിയത്.  മന്ത്രിമാരായ മൻപ്രീത് സിംഗ് ബാദൽ, ചരൺജിത്ത് സിംഗ് ചിന്നി എന്നിവരുമായ  അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് കരണിനെ ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയത്. മെയ് 9 ന് മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി നടന്ന ചർച്ചയിലാണ് കരണും മന്ത്രമാരും തമ്മിൽ വാഗ്വാദമുണ്ടായത്. കരണിന് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ പിന്തുണയുണ്ടായിരുന്നു എന്നായിരുന്നു ഏവരും കരുതിയിരുന്നത്. കരൺസിംഗുമായുള്ള അഭിപ്രായ വ്യത്യാസം പറഞ്ഞു അവസാനിപ്പിച്ചെന്ന് രണ്ട് മന്ത്രിമാരും നേരത്തെ വ്യക്തമാക്കിയിരുന്നു. മെയ് 27 ലെ മന്ത്രിസഭായോഗത്തിൽ കരൺ മാപ്പു പറഞ്ഞെന്നും മന്ത്രിമാർ വ്യക്താക്കിയിരുന്നു. ഈ സാഹചര്യത്തിൽ കരണിനെ ചീഫ് സെക്രട്ടറി സ്ഥാനത്ത് തുടരാൻ അനുവദിക്കുമെന്നായിരുന്നു ഏവരുടെയും പ്രതീക്ഷ.  എന്നാൽ കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ ആവശ്യം ഉയർന്നതോടെ അമരീന്ദർ സിംഗ് കരണിനെ കൈവിട്ടു. ഭരണ പരിഷ്കാര കമ്മീഷനിൽ സ്പെഷൽ ചീഫ് സെക്രട്ടറിയായാണ് കരണിന്റെ പുതിയ നിയമനം. വിരമിക്കാൻ രണ്ട് മാസം മാത്രം ബാക്കി നിൽക്കെ കരണിനെ ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയത് ഉദ്യോഗസ്ഥ തലത്തിൽ വലിയ മുറുമുറുപ്പിന് ഇടയാക്കിയിട്ടുണ്ട്.

രണ്ട് സീനിയർ എഐഎസ് ഉദ്യോഗസ്ഥരെ മറികടന്നാണ് വിനി ഗുപ്തയെ അമരീന്ദർ സിംഗ് ചീഫ് സെക്രട്ടറി സ്ഥാനത്ത് നിയമിച്ചത്. 1987 ബാച്ച് ഐഎഎസുകരാനായ വിശ്വജിത്ത് ഖനയെയും 1984 ബാച്ചിലെ കെബിഎസ് സിദ്ദുവുമാണ് സ്ഥാനത്തിന് നോട്ടം ഇട്ടിരുന്നത്. ഖന്ന നിലവിൽ റവന്യു വകുപ്പിലെ ഫിനാൻഷ്യൽ കമ്മീഷണറാണ്. ഇരുവരും അടുത്ത വർഷം വിരമിക്കും. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ദിനകർ ഗുപ്ത ഡിജിപിയായി നിയമിതനായത്.

ഭാര്യ വിനിക്ക് സമാനമായ നിരവധി മുതിർന്ന  ഉദ്യോഗസ്ഥരെ മറകടന്നാണ് ഗുപ്തയുടെയും നിയമനം. ഡിജി തലത്തിലുള്ള ഉദ്യോഗസ്ഥ നിയമനത്തിനായി മന്ത്രസഭ നിയമിച്ച കമ്മിറ്റിയുടെ ശുപർശ പ്രകാരമാണ് ഗുപ്തയെ  പൊലീസ് മേധാവിയാക്കിയത്. കേന്ദ്ര ഇന്റലിജന്റ്സ് ഏജൻസികളിലെയും, അർദ്ധ സൈനീകര വിഭാഗങ്ങളിലെയും പ്രവർത്തന പരിചയം പരിഗണിച്ചാണ് ഗുപതയെ ഈ സ്ഥാനത്തേക്ക് നിയമിച്ചത്. സുരേഷ് അറോറ വിരമിച്ച ഒഴിവിലേക്കായിരുന്നു ഗുപതയുടെ നിയമനം. അമരീന്ദർ സിംഗിന്റെ താൽപര്യവും ഗുപത്ക്ക് അനുകൂലമായിരുന്നു.

Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More