ഹൗസിന് സമീപം ഗുണ്ടാസംഘത്തിലുള്ള കപില്‍ പണ്ഡിറ്റിനൊപ്പം സന്തോഷ് ജാദവും ദീപക് മുണ്ടിയും മറ്റ് രണ്ട് ഷൂട്ടര്‍മാരും ഒന്നര മാസമായി ഒരു മുറി വാടകയ്ക്ക് എടുത്തിരുന്നുവെന്നും സല്‍മാന്‍ഖാനെ ആക്രമിക്കാനുള്ള ചെറിയ തോക്കുകള്‍ ഇവരുടെ കൈയില്‍ നിന്നും കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ മാസം ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി എം എല്‍മാരായ അജയ് ദത്ത്, സഞ്ജീവ് ഝാ, സോമനാഥ് ഭാരതി, കുൽദീപ് എന്നിവരെ ബിജെപി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് എഎപിയുടെ ദേശീയ വക്താവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിംഗ് പറഞ്ഞിരുന്നു. പാർട്ടിയിൽ ചേരുകയാണെങ്കിൽ 20 കോടി രൂപ വീതവും മറ്റ് എംഎൽഎമാരെ കൂടെ ബിജെപി പാളയത്തില്‍ എത്തിച്ചാല്‍ 25 കോടി രൂപയുമാണ് വാഗ്ദാനം ചെയ്തതെന്നും
മാർച്ച് 31-ന് നടന്ന രാജ്യസഭ തെരഞ്ഞെടുപ്പിലേക്ക് എ.എ.പി നോമിനേറ്റ് ചെയ്ത ഹർഭജൻ സിംഗ് ഉൾപ്പടെയുള്ള അഞ്ച് പേരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പഞ്ചാബ് മുഖ്യമന്ത്രിയായി ഭഗവന്ത് മന്‍ അധികാരമേറ്റെടുത്തതിന് പിന്നാലെ ജലന്ധറില്‍ കായിക സര്‍വകലാശാല സ്ഥാപിക്കുമെന്നും അതിന്‍റെ ഉത്തരവാദിത്വം ഹര്‍ഭജന് നല്‍കുമെന്നും ആം ആദ്മി നേതാക്കള്‍ അറിയിച്ചിരുന്നു.
ഈ കേസുമായി ബന്ധപ്പെട്ട് ജില്ലാ ഫോറസ്റ്റ് ഓഫീസർ ഗുമൻപ്രീത് സിങ്ങിനെയും കരാറുകാരൻ ഹർമീന്ദർ സിംഗ് ഹമ്മിയെയും അറസ്റ്റ് ചെയ്ത് ദിവസങ്ങൾക്ക് ശേഷമാണ് മുന്‍ മന്ത്രിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ജില്ലാ ഫോറസ്റ്റ് ഓഫീസർ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിരുന്നു. ഇതില്‍ മുന്‍ മന്ത്രിയുടെ പങ്ക് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.
ഈ നാല് പേരും കഴിഞ്ഞ കോണ്‍ഗ്രസ് മന്ത്രിസഭയിലെ റവന്യൂ, ആരോഗ്യം, വ്യവസായം, സാമൂഹിക സംസ്കാരികം എന്നീ വകുപ്പുകളാണ് കൈകാര്യം ചെയ്തിരുന്നവരാണ്. അതേസമയം, കോണ്‍ഗ്രസിനുള്ളില്‍ വിമത ശബ്ദമായി നില്‍ക്കുന്നവരുമായി ചര്‍ച്ച നടത്താന്‍ സുനില്‍ ജാഖറിനെയാണ് ബിജെപി നിയോഗിച്ചിരിക്കുന്നത്. അതിനാല്‍ കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക് പോകുമെന്നാണ് സൂചന.
കഴിഞ്ഞ മാസം ഏപ്രിലില്‍ പഞ്ചാബിലെ മുന്‍ മന്ത്രിമാരുടെയും എം എല്‍ എമാരുടെയും സുരക്ഷ ഭഗവന്ത് മന്‍ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇതില്‍ മുന്‍ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി, മുന്‍ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ മകൻ രതീന്ദർ സിംഗ്, കോൺഗ്രസ് എംഎൽഎ പർതാപ് സിംഗ് ബജ്‌വാവെറെ എന്നിവര്‍ ഉള്‍പ്പെട്ടിരുന്നു.
വ്യക്തമായ തെളിവുകള്‍ ലഭിച്ചതിന് പിന്നാലെയാണ് ആരോഗ്യ മന്ത്രിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയാതെന്ന് ഭഗവന്ത് മന്‍ പറഞ്ഞു. സംസ്ഥാനത്ത് ഒരുതരത്തിലുമുള്ള അഴിമതി അംഗീകരിക്കില്ല. ജനങ്ങള്‍ വളരെ പ്രതീക്ഷയോടെ തെരഞ്ഞെടുത്ത പാര്‍ട്ടിയാണ് ആം ആദ്മി. ജനങ്ങള്‍ക്ക് വേണ്ടിയാണ് ഓരോ ജന പ്രതിനിധിയും ജീവിക്കേണ്ടത്.
തെളിവുകളുടെ അഭാവവും സംശയത്തിന്റെ ആനുകൂല്യവും ചൂണ്ടിക്കാട്ടി 1999 സെപ്റ്റംബർ 22-ന് പട്യാലയിലെ സെഷൻസ് കോടതി സിദ്ധുവിനെയും കൂട്ടാളികളെയും വെറുതെ വിട്ടിരുന്നു. തുടർന്ന് ആ വിധിയെ ചോദ്യം ചെയ്ത് ഇരയുടെ കുടുംബങ്ങൾ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ സമീപിച്ചു. സിദ്ദു കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഹൈക്കോടതി കീഴ്കോടതി ഉത്തരവ് തള്ളിക്കൊണ്ട് 2006-ൽ
രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായും സിദ്ദു കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രശാന്ത് കിഷോര്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപിക്കരിക്കുമെന്ന സൂചന സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. സിദ്ദുവിനെതിരെ നടപടി സ്വീകരിക്കുവാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് ആം ആദ്മിയുമായി അദ്ദേഹം കൂടിക്കാഴ്ചയെന്നതെന്നും
ബിജെപിയുടെ യുവജന വിഭാഗത്തിന്റെ ദേശീയ സെക്രട്ടറിയാണ് ബഗ്ഗ. കേജരിവാളിനെ ജീവിക്കാന്‍ അനുവദിക്കില്ലെന്നാണ് ബഗ്ഗ സാമൂഹിക മാധ്യമത്തില്‍ കുറിച്ചത്. വധഭീഷണി മുഴക്കിയ ബഗ്ഗക്കെതിരെ പരാതി ലഭിച്ച പഞ്ചാബ് പൊലീസ് ഡല്‍ഹിയിലെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്
പഞ്ചാബില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമാണ് കോണ്‍ഗ്രസ് നേരിട്ടത്. ഇത് മുതിര്‍ന്ന നേതാക്കള്‍ തമ്മില്ലുള്ള വാക്ക് പോരും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള സിദ്ദുവിന്‍റെ അകല്‍ച്ചയുമാണെന്നാണ് സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്
സ്കൂളുകള്‍ നിര്‍ദ്ദേശിക്കുന്ന പ്രത്യേക സ്ഥാപനങ്ങളില്‍ നിന്നും പുസ്തകവും യൂണിഫോമും വാങ്ങാന്‍ കുട്ടികളെ നിര്‍ബന്ധിക്കുന്നതിനെതിരെ മുഖ്യമന്ത്രി ഭഗവന്ത് മന്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ഇത്തരം രീതിയില്‍ സ്വകാര്യ സ്കൂളുകള്‍ പ്രവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്കൂളുകള്‍ അമിത ഫീസ് ഇടാക്കുന്നതിനെതിരെ പരാതി ഉയര്‍ന്നു വന്നിരിക്കുന്നത്
പഞ്ചാബിലെ എല്ലാ ജനങ്ങളിലേക്കും തങ്ങള്‍ക്ക് എത്താന്‍ സാധിച്ചു. വൈദ്യുതി സൗജന്യമായി നല്‍കുന്നതിന് വേണ്ട തുക കണ്ടെത്താന്‍ സാധിച്ചു. അതില്‍ ആം ആദ്മി പ്രവര്‍ത്തകര്‍ വളരെ സന്തോഷത്തിലാണ്. പഞ്ചാബില്‍ ആവശ്യത്തിലധികം വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. എന്നിട്ടും സംസ്ഥാനം ഇരുട്ടിലാണ്.
തുടര്‍ന്ന് പണം തന്‍റെ എംപി ഫണ്ടില്‍ നിന്ന് പിന്‍വലിച്ചുകൊള്ളാന്‍ ആവശ്യപ്പെട്ടു. പണം പിന്‍വലിക്കുന്നതിനോടൊപ്പം പഞ്ചാബ് ഇന്ത്യയുടെ ഭാഗമല്ലെന്നും സൈനിക സേവനം ഇന്ത്യയില്‍ നിന്ന് വാടകയ്ക്ക് എടുക്കുകയാണെന്ന് രേഖാമൂലം എഴുതി നല്‍കണമെന്നും താന്‍ കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഭഗവന്ത് മന്‍ പറഞ്ഞു.
പ്രദേശങ്ങള്‍ തമ്മിലുള്ള സൗഹൃദം നിലനിര്‍ത്തുകയെന്ന ഉദ്ദേശത്തോടെയും ജനങ്ങളുടെ വികാരം കണക്കിലെടുത്തുമാണ് കേന്ദ്ര സർക്കാരിനോട് ഈ ആവശ്യം ഉന്നയിക്കുന്നതെന്ന് പ്രമേയത്തിൽ മുഖ്യമന്ത്രി ഭഗവന്ത് മൻ പറഞ്ഞു. കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡിലെ ജീവനക്കാർക്ക് കേന്ദ്ര സർവീസ് നിയമങ്ങൾ ബാധകമാകുമെന്ന ആഭ്യന്തര മന്ത്രി അമിത്
അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അഞ്ച് സംസ്ഥാനങ്ങളിലെയും പി സി സി അധ്യക്ഷന്മാരോട് രാജി ആവശ്യപ്പെട്ടിരുന്നു. മണിപ്പൂര്‍ പി സി സി പ്രസിഡന്റ് നമെയ്‌റക്പം ലോകേന്‍ സിംഗിന്‍റെ രാജി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
കോളേജ് പഠനക്കാലം മുതല്‍ ഹാസ്യ പരിപാടികളിലും മത്സരങ്ങളിലുമെല്ലാം താരമായിരുന്നു മന്നി. നിരവധി ടെലിവിഷന്‍ പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. രാഷ്ട്രീയ ആക്ഷേപഹാസ്യത്തിലാണ് അദ്ദേഹം കൂടുതല്‍ ഊന്നല്‍ നല്‍കിയിരുന്നത്. ആദ്യ ഹാസ്യ ആല്‍ബം ജഗ്താര്‍ ജഗ്ഗിയോടൊപ്പമായിരുന്നു എന്നതും ഭഗവന്ത് ശ്രദ്ധിക്കപ്പെടുവാന്‍ കാരണമായി. ഇവര്‍ ഒരുമിച്ചാണ് ആല്‍ഫ ഇ.റ്റി.സി പഞ്ചാബി ചാനലിനു വേണ്ടി 'ജുഗ്‌നു കെഹന്ദാ ഹേ'
പോളിംഗ് ആരംഭിച്ചതിന് പിന്നാലെ ഗുരുദ്വാരയിൽ എത്തി പ്രാർത്ഥന നടത്തി പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി. തെരഞ്ഞെടുപ്പിന് വേണ്ട എല്ലാ കാര്യത്തിനും നേതൃത്വം നല്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ബാക്കി ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും പ്രാര്‍ഥനക്ക് ശേഷം ചന്നി മാധ്യമങ്ങളോട് പറഞ്ഞു.
2021 ഡിസംബര്‍ 27 നാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്.'നവതേജ് വളരെ ശക്തനാണെന്നും പോലീസ് ഉദ്യോഗസ്ഥരെ വരച്ച വരയില്‍ നിര്‍ത്താന്‍ സാധിക്കുമെന്നും അതിനാല്‍ പാര്‍ട്ടി പ്രവർത്തകർ എല്ലാവരും നവതേജിനെപ്പോലെയാകണമെന്നുമായിരുന്നു നവജ്യോത് സിംഗ് സിദ്ദുവിന്‍റെ ഉപദേശം.
മോഗയില്‍ മുന്‍ ഖാലിസ്ഥാനി നേതാവിന്റെ വീട്ടില്‍ ഒരു രാത്രി മുഴുവന്‍ കെജ്രിവാള്‍ സമയം ചെലവഴിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. എന്തൊക്കെ സംഭവിച്ചാലും കോണ്‍ഗ്രസിലെ ഒരു നേതാവിനെപ്പോലും തീവ്രവാദ ബന്ധമുള്ള ആളുകളുടെ വീട്ടില്‍ കാണാന്‍ സാധിക്കില്ലെന്നും ബര്‍ണാലയിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു.
പഞ്ചാബിനെ രക്ഷിക്കാന്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകണം. പഞ്ചാബിലെ ചെറുപ്പക്കാരെ സംബന്ധിച്ചിടത്തോളം സൌഹാര്‍ദ്ദവും സമൃദ്ധിയും കാത്തുസൂക്ഷിക്കലാണ് കാര്യം. അക്കാര്യത്തില്‍ അനുഭവ പരിജ്ഞാനമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.
മാളവിക സൂദ് മോഗ നിയോജകമണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റിലാണ് ജനവിധി തേടുന്നത്. പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നി, പഞ്ചാബ് പി.സി.സി അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദു എന്നിവരുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ മാസമാണ് മാളവിക സൂദ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.
പാർട്ടി പ്രവർത്തകരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും പഞ്ചാബിൽ ഇത്തവണ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുകയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ് ചന്നിയെ രണ്ട് മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ നേതൃത്വം തയ്യാറായിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.
മുന്‍ മുഖ്യമന്ത്രിമാരായ അമരീന്ദര്‍ സിംഗ്. ബിയാന്ത് സിംഗ്, രജീന്ദര്‍ കൌര്‍ ഭട്ടല്‍ എന്നിവരുടെ മന്ത്രിസഭകളില്‍ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുള്ള യോഗീന്ദര്‍ സിംഗ് മാന്‍, അരനൂറ്റാണ്ട് കാലമായി പഞ്ചാബ് കോണ്‍ഗ്രസിലെ പ്രധാന മുഖങ്ങളിലൊന്നാണ്. യോഗീന്ദറിന്‍റെ പരിചയ സമ്പന്നത ആം ആദ്മി പാര്‍ട്ടിക്ക് വലിയ ഗുണം ചെയ്യുമെന്ന് പഞ്ചാബ് ഘടകത്തിന്‍റെ ചുമതലയുള്ള രാഘവ് ചദ്ധ പറഞ്ഞു.
തെരഞ്ഞെടുപ്പ് നടക്കുന്ന 4 സംസ്ഥാനങ്ങളിലും ബിജെപിയാണ് ഭരിക്കുന്നത്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് ബിജെപി ഭരണത്തിലുള്ളത്. പഞ്ചാബിൽ കോൺഗ്രസാണ് ഭരണകക്ഷി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നത് ഉള്‍പ്പെടെ കമ്മീഷന്‍ പരിഗണിച്ചിരുന്നു.
അതേസമയം, പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച വരുത്തിയ സംഭവത്തില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ അന്വേഷണം നിര്‍ത്തിവെക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. തെളിവുകള്‍ സൂക്ഷിച്ച് വെക്കണമെന്നും കോടതി പുറപ്പെടുവിച്ച നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.
പഞ്ചാബിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വാഹനം തടഞ്ഞ് കര്‍ഷകര്‍ പ്രതിഷേധിച്ചതോടെ പ്രധാനമന്ത്രിയുടെ വാഹനം 15 മിനിറ്റ് സമയത്തോളം ഫ്ലൈ ഓവറില്‍ കുടുങ്ങിയിരുന്നു. ഇതേതുടര്‍ന്ന് പഞ്ചാബിലെ റാലിയില്‍ പങ്കെടുക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങുകയുമായിരുന്നു.
കനത്ത മഴയും മൂടല്‍ മഞ്ഞും കാരണം ഹെലികോപ്റ്റര്‍ യാത്ര സാധ്യമല്ലെന്ന് മനസിലായപ്പോഴാണ് റോഡ് മാര്‍ഗം തെരഞ്ഞെടുത്തത്. പ്രധാനമന്ത്രിക്ക് റോഡ് മാർഗം പോകാനാകുമോ എന്ന് എസ്പിജി സംസ്ഥാന പൊലീസിനോട് അന്വേഷിച്ചുതിന് ശേഷമാണ് റോഡ് മാര്‍ഗം തെരഞ്ഞെടുത്തത്
തെരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കാനായി ആളുകളെ ഭിന്നിപ്പിക്കാന്‍ വേണ്ടി ബിജെപി നിരന്തരം സുരക്ഷാ പ്രശ്‌നങ്ങളുയര്‍ത്താറുണ്ട്. എന്ത് ചെയ്താലും ബിജെപി പഞ്ചാബില്‍ വിജയിക്കില്ല. രാജ്യത്തെ മറ്റാരെക്കാളും വലിയ ദേശീയവാദികളാണ് പഞ്ചാബികള്‍.
ഡല്‍ഹി അതിർത്തി ഉപരോധിച്ചുള്ള സമരം അവസാനിപ്പിക്കുന്നതിൽ കർഷക സംഘടനകളുടെ തീരുമാനം ഇന്ന് ഉണ്ടാകും. ഉച്ചയ്ക്ക് 2 മണിക്ക് സിംഘുവിൽ നടക്കുന്ന സംയുക്ത കിസാൻ മോർച്ച യോഗത്തിന് ശേഷമായിരിക്കും തീരുമാനമെടുക്കുക. വിവാദ നിയമങ്ങൾ റദ്ദാവുകയും കേന്ദ്രസർക്കാറിന് മുമ്പാകെ വെച്ച മറ്റ്
അന്ന് ആളുകള്‍ ചോദിക്കുമായിരുന്നു എപ്പോഴാണ് മുഖ്യമന്ത്രി എഴുന്നേല്‍ക്കുക എന്ന് എന്നാല്‍ ഇന്ന് ഞാന്‍ എപ്പോഴാണ് ഉറങ്ങുക എന്നാണ് ചോദിക്കുന്നത്. കാരണം ഞാന്‍ രണ്ട് മണിക്കൂര്‍ മാത്രമേ ഉറങ്ങാറുളളു. ബാക്കിയുളള സമയം ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയാണ്
അതോടൊപ്പം, സിംഗ് നാല് തവണ പട്യാലയില്‍ നിന്നും മത്സരിച്ച് നിയമസഭയില്‍ എം എല്‍ എയായിരുന്നു. അമരീന്ദര്‍ സിംഗിന്‍റെ ഭാര്യ പ്രണീത് കൗർ 2014 മുതൽ 2017 വരെ പട്യാലയില്‍ നിന്നുള്ള എം എല്‍ എ ആയിരുന്നു. 2017 തെരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷമാണ് അമരീന്ദര്‍ സിംഗിന് ലഭിച്ചത്.
പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയുമായി സോനു കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ച മാധ്യമശ്രദ്ധ പിടിച്ച് പറ്റുകയും ചെയ്തിരുന്നു. ഇതിന് മുന്‍പ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളുമായും സോനു സൂദ് കൂടിക്കാഴ്ച നടത്തിയിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു വേണ്ടിയുള്ള 'ദേശ് കാ മെന്റേഴ്‌സ്' പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറായി സോനുവിനെ കേജ്‌രിവാള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സീറ്റ് ധാരണയുണ്ടാകുമെന്നും അമരീന്ദർ സിംഗ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബിജെപി നേതൃത്വം കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് അമരീന്ദര്‍ സിംഗിന് വാക്ക് നല്‍കിയിരിക്കുന്നത്.
അമരീന്ദര്‍ സിംഗ് പുതിയ പാര്‍ട്ടി രൂപികരിച്ചാലും കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ല. പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നിയുടെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ജനങ്ങള്‍ ഈ പാര്‍ട്ടിയെ വിലയിരുത്തുക. ബിജെപിയോടൊപ്പം സഖ്യ കക്ഷിയായാണ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ അമരീന്ദര്‍ നേരിടാന്‍ പോകുന്നത്. ഇതിന്‍റെ അര്‍ഥം അദ്ദേഹത്തിനുള്ളിലെ മതേതരത്വം മരിച്ചുവെന്നാണ് - ഹരീഷ് റാവത്ത് പറഞ്ഞു.
കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് പുറത്തുവന്നതിനു പിന്നാലെ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിദ്ദുവിനോടുള്ള അതൃപ്തി പരസ്യമായി അമരീന്ദര്‍ സിംഗ് പ്രകടിപ്പിച്ചിരുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നവജ്യോത് സിദ്ദുവിനെ പരാജയപ്പെടുത്താന്‍ ഏതറ്റം വരെ വേണമെങ്കിലും പോകുമെന്നായിരുന്നു
പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്നും എന്നാല്‍ കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ചില സുപ്രധാന തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ടെന്നും ബിജെപി ദേശിയ നേതാക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനാല്‍ ഇരുനേതാക്കളുടെയും കൂടിക്കാഴ്ച കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് ബി എസ് എഫിന്‍റെ അധികാരപരിധിയുയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതിനെതിരെ പശ്ചിമ ബംഗാള്‍, പഞ്ചാബ് സര്‍ക്കാരുകള്‍ രംഗത്തിയിരുന്നു. അധികാര പരിധി 15ല്‍ നിന്ന് 50 കിലോമീറ്ററായാണ് വര്‍ധിപ്പിച്ചത്. അര്‍ധസൈനിക വിഭാഗത്തിന്റെ അധികാരപരിധി ഉയര്‍ത്തുന്നത് സംസ്ഥാനങ്ങളുടെ മേലുള്ള കടന്നുകയറ്റമാണെന്നാണ് ഇരു സംസ്ഥാനങ്ങളുടെയും ആരോപണം
സിഖ് മതത്തിലെ സായുധവിഭാഗമായ നിഹാങ്കുകളില്‍ ഒരു വിഭാഗമാണ് കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത്. അതിക്രൂരമായ ഈ കൊലപാതകത്തെ അപലപിക്കുന്നുവെന്നും കൊല്ലപ്പെട്ട ലഖ്ബീറിനോ കൊലപാതകം നടത്തിയ നിഹാങ് ഗ്രൂപ്പിനോ സംയുക്ത കിസാന്‍ മോര്‍ച്ചയുമായി യാതൊരു ബന്ധവുമില്ലെന്നും ഇന്നു രാവിലെ ചേര്‍ന്ന യോഗത്തിനു ശേഷം സമര സമിതി നേതാക്കള്‍ പറഞ്ഞു.
അതിർത്തിയിൽ 15 കിലോമീറ്റർ ബെൽറ്റായിരുന്നു ബിഎസ്എഫിന്റെ അധികാരപരിധി. ബിഎസ്എഫിന്‍റെ അധികാരപരിധിയില്‍ വരുന്ന പ്രദേശത്ത്, ഉദ്യോഗസ്ഥർക്ക് ആളുകളെ അറസ്റ്റ് ചെയ്യുവാന്‍ അധികാരമുണ്ട്.കേന്ദ്ര സർക്കാരിന്‍റെ ഈ നടപടി ഫെഡറലിസത്തിന് നേരെയുള്ള ആക്രമണമാണ്. തീരുമാനം പിൻവലിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തയ്യാറാകണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചാന്നി ആവശ്യപ്പെട്ടു.
നിരവധി തവണ ചര്‍ച്ചക്കുവേണ്ടി ചരണ്‍ജിത് സിങ് ഛന്നി ക്ഷണിച്ചിരുന്നെങ്കിലും സിദ്ദു ഒഴിഞ്ഞുമാറുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പഞ്ചാബ് ഭവനിലെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചക്ക് തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു. സിദ്ദു പിസിസി അധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന് ഉപദേശകന്‍ മൊഹമ്മദ് മുസ്തഫ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രിയെ കാണുമെന്ന് സിദ്ദു ട്വീറ്റ് ചെയ്തത്
ചാംകൂര്‍ സാഹിബ് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എയാണ്. അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് 40 എം എല്‍ എമാര്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കത്ത് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് അമരീന്ദര്‍ സിംഗ് രാജിവെച്ചത്.
മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനു പിന്നാലെ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിദ്ദുവിനോടുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് അമരീന്ദര്‍ സിംഗ്. നവജ്യോത് സിദ്ദു മുഖ്യമന്ത്രിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് അമരീന്ദര്‍ സിംഗിന്‍റെ ആരോപണം.
ജീവന്‍ നിലനിര്‍ത്താനായി ഓക്‌സിജന്‍ അത്യാവശ്യമുളള രോഗികള്‍ക്ക് അത് ലഭിക്കാതെ പോകാന്‍ സാധ്യതയുളളതിനാല്‍ ഇനിമുതല്‍ ഒരു ഡോക്ടറും വീടുകളില്‍ കഴിയുന്ന രോഗികള്‍ക്ക് ഓക്‌സിജന്‍ നിര്‍ദേശിക്കരുതെന്ന് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹുസാന്‍ ലാല്‍ പറഞ്ഞു.
മുൻ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയുടെ ജന്മദിനാഘോഷങ്ങൾക്ക് ഹോട്ടലിൽ ഒത്തുചേർന്ന ബി.ജെ.പി നേതാക്കൾക്കാണ് ഒളിച്ചുപുറത്തുകടക്കേണ്ടിവന്നത്. ഇവിടേക്ക് ഭാർതി കിസാൻ യൂണിയന്റെ നേതൃത്വത്തിലുള്ള സംഘം സമരവുമായി എത്തുകയായിരുന്നു.
ചൊവ്വാഴ്ച്ച ഇറക്കിയ കാര്‍ഷികബില്ലിനായുളള കരടിന്റെ കോപ്പി നല്‍കാത്തതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. ചില എം എല്‍ എമാര്‍ കെട്ടിടത്തിനടുത്ത കിണറിന്റെ മതിലിലിരുന്നും ആവശ്യം ഉന്നയിച്ചു. സംസ്ഥാനത്തിന്റെ നിയമങ്ങള്‍ ഉപയോഗിച്ച് കാര്‍ഷിക ബില്ലിനെ നേരിടാനാണ് പഞ്ചാബ് ശ്രമിക്കുന്നത്
പഞ്ചാബില്‍ കര്‍ഷകര്‍ റെയില്‍വേ ട്രാക്കുകളില്‍ കുത്തിയിരുന്ന് ട്രെയിനുകള്‍ തടഞ്ഞിട്ടു. ഇന്നുമുതല്‍ 26 വരെയാണ് ട്രെയിന്‍ തടയല്‍ സമരം. ഇതേ തുടര്‍ന്ന് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. രാജ്യത്തെ വിവിധ തൊഴിലാളി യൂണിയനുകളും ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
എംഎസ്പി സംഭരണം വഴി കർഷകർക്ക് ലഭിക്കുന്ന പരിമിതമായ സംരക്ഷണം പോലും ഇല്ലാതാവുന്നതോടെ സാധാരണകർഷകർ വറചട്ടിയിൽ നിന്നും എരിതീയിലേക്ക് എടുത്തെറിയപ്പെടും. വൻകിട അഗ്രിബിസിനസ് കമ്പനികളുടെ കൈകളിലേക്ക് കാർഷിക മേഖലയെ തള്ളിവിടുന്ന നടപടികളാണിത്. കരാർ കൃഷിയുടെയും കോർപ്പറേറ്റുവൽക്കരണത്തിൻ്റെയും വിനാശത്തിലേക്കും തീവ്രമാകുന്ന കാർഷികദുരന്തങ്ങളിലേക്കുമാണ് മോഡി സർക്കാർ രാജ്യത്തെ എത്തിക്കുന്നത്.
ഇതിന് മുന്‍പും നിരവധി തവണ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. മഹാഭാരത കാലത്ത് ഇന്റര്‍നെറ്റും സാറ്റലൈറ്റ് ടെലിവിഷനും നിലവിലുണ്ടായിരുന്നുവെന്ന് 2018 ല്‍ ബിപ്ലബ് ദേബ് പറഞ്ഞിരുന്നു.