ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചിലെ രണ്ടു മുസ്ലിം പള്ളികളില്‍ ഭീകരാക്രമണം നടത്തി 51പേരെ വെടിവെച്ച് കൊന്ന കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഭീകരന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ശിക്ഷാ കാലയളവിൽ പരോൾ ലഭിക്കില്ലെന്നും കോടതി വിധിച്ചു. ന്യൂസിലന്‍ഡില്‍ ആദ്യമായാണ് ഇത്തരമൊരു ശിക്ഷ വിധിക്കുന്നത്. ഇരുപത്തിയൊൻപത്കാരനായ ബ്രെന്‍റൻ ടാറന്റ് ആണ് ഭീകര പ്രവര്‍ത്തനം നടത്തിയത്.
51 കൊലപാതകങ്ങൾ, 40 കൊലപാതകശ്രമങ്ങൾ എന്നിവ താൻ ചെയ്‌തെന്ന് ബ്രെന്‍റൻ ടാറന്റ് കുറ്റസമ്മതം നടത്തി. 2019ൽ ക്രൈസ്റ്റ്ചർച്ചിലെ പള്ളികളിലാണ് ടാറന്റ് വെടിവയ്പ് നടത്തിയത്. കൂടാതെ സംഭവം ഫേസ്ബുക്കിൽ ലൈവ്‌സ്ട്രീമും ചെയ്തിരുന്നു.
കുറ്റകൃത്യം ഏറെ നീചമായതിനാൽ മരിക്കുന്നതുവരെ പ്രതിയെ തടവിലാക്കിയാലും അത് യോജിച്ച ശിക്ഷയാകില്ലെന്നും ഹൈക്കോടതി ജഡ്ജി കാമറൂൺ മന്ദർ പറഞ്ഞു. പരോളില്ലാതെ ജീവപര്യന്തം ശിക്ഷിക്കണമെന്ന പ്രോസിക്യൂഷന്റെ വാദത്തെ ടാറന്റ് എതിർത്തിരുന്നില്ല.