ജെഇഇ, നീറ്റ് പരീക്ഷകള്‍ നടത്താനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം സെക്രട്ടറി. പരീക്ഷയുടെ നടത്തിപ്പ് സംബന്ധിച്ച് പ്രധാനമന്ത്രിടെ അധ്യക്ഷതയിൽ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു സെക്രട്ടറി. പരീക്ഷ മാറ്റി വെക്കുന്നതിനെ കുറിച്ച് യോഗത്തിൽ ചർച്ച നടന്നില്ല. എന്നാല്‍ പകര്‍ച്ചവ്യാധിക്കിടയിലും ജെഇഇ, നീറ്റ് പരീക്ഷകള്‍ നടത്താനുള്ള കേന്ദ്രത്തിന്റെയും എന്‍ടിഎയുടെയും തീരുമാനത്തെ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ നിരവധി പേരാണ് വിമര്‍ശിച്ചത്. കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.
വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രാലയം പ്രസ്താവന ഇറക്കിയേക്കും. എന്നാല്‍ പ്രവേശന പരീക്ഷകള്‍ നത്തുന്നതില്‍ മന്ത്രാലയത്തിന്റെ നിലപാടില്‍ മാറ്റമുണ്ടാകില്ല എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 16 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ ഇതിനകം തന്നെ ജെഇഇ, നീറ്റ് അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്.