ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിന് തകർപ്പൻ ജയം. ഏകപക്ഷീയമായ 5 ഗോളുകൾക്ക് ബൊളീവിയയെ തകർത്താണ് ബ്രസീൽ ജയം ആഘോഷിച്ചത്. ലാറ്റിൻ അമേിരിക്കയിലെ തുല്യശക്തികളുടെ പോരാട്ടത്തിൽ ബ്രസീലിന് മുന്നിൽ ബൊളീവിയെ തീർത്തു നിറം മങ്ങി.
കളി തുടങ്ങി 16 മിനുട്ടിൽ ബ്രസീലിനായി മാർക്വിനോസ് ബൊളീവയയുടെ വലകുലുക്കി. 30 മിനുട്ടിൽ റോബർട്ടോ ഫെർമീനോ ബ്രസീലിന്റെ ലീഡ് ഉയർത്തി. രണ്ടാ പുകുതിയുടെ തുടക്കത്തിൽ തന്നെ ഫെർമീനോ വീണ്ടും ലീഡ് ഉയർത്തി.
66 മിനുട്ടിൽ കറോസ്കോയുടെ പിഴവിൽ ബൊളീവിയയുടെ സ്വന്തം നെറ്റിൽ പന്തെത്തി. ഓൺഗോൾ വീണതോടെ തളർന്ന ബൊളീവയക്ക് തൊട്ടതൊക്കെ പിഴച്ചു. 73 മിനുട്ടിൽ ഫിലിപ്പ് കുട്ടിനോ സ്കോർ 5 ആക്കി ഉയർത്തി. 70 ശതമാനം സമയവും പന്തിന്റെ നിയന്തരണം ബ്രസീലിന്റെ പക്കലായിരുന്നു.
ലാറ്റിൻ അമേരിക്കൻ ഗ്രൂപ്പിൽ ബ്രസീൽ, കൊളമ്പിയ, ഉറുഗ്വ, അർജന്റീന എന്നീ ടീമുകൾ ആദ്യ മത്സരം ജയിച്ചു. നേടിയ ഗോളുകളുടെ എണ്ണത്തിന്റെ മുൻതൂക്കത്തിൽ ബ്രസീലാണ് ഗ്രൂപ്പിൽ ആദ്യ സ്ഥാനത്തുള്ളത്.