ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് വീണ്ടു പരാജയം. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 46 റൺസിനാണ് ഡൽഹി ക്യപിറ്റല്‍ രാജസ്ഥാനെ തറപറ്റിച്ചത്. ഡൽഹിയുടെ 184 റൺസ് പിന്തുടർന്ന രാജസ്ഥാൻ ഇരുപതാം ഓവറിൽ 138 റൺസിന് പുറത്തായി.
സെക്കന്റ് ഡൗണായി ഇറങ്ങിയ സഞ്ജു സാംസൺ തുടർച്ചയായ നാലാം മത്സരത്തിലും മികച്ച സ്കോർ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടു. 9 പന്തിൽ നിന്ന് 5 റൺസെടുത്ത സഞ്ജുവിനെ മാർക്കസ് സ്റ്റോണിസ് പുറത്താക്കി. ദുർബലമായ ഷോട്ടിൽ സഞ്ജുവിനെ ഹിറ്റമെയർ ക്യാച്ചെടുത്തു പുറത്താക്കി. ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് 24 ഉം ജോസ് ബട്ടലർ 13 ഉം പുറത്തായി. 28 റൺസെടുത്ത തവാത്തിയയാണ് ടോപ്സകോറർ. യാഷ്വി ജെയ്സ്വാൾ 24 റൺസെടുത്തു. 7 ബാറ്റ്സ്മാന്മാരാണ് രണ്ടക്കം കാണാതെ പുറത്തായത്.
നേരത്തെ ടോസ് നേടിയ രാജസ്ഥാൻ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സ്കോർ 12 ൽ നിൽക്കെ ഡൽഹിക്ക് ശിഖർ ധവാനെ നഷ്ടമായി. 109 ന് 5 എന്ന നിലയിൽ തകർന്ന ഡൽഹിയെ 24 പന്തിൽ നിന്ന് 45 റൺസെടുത്ത ഹിറ്റ്മെയറാണ് കരകയറ്റിയത്. മാർക്കസ് സ്റ്റോണിസ് 39 റൺസെടുത്തു.
ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സ്- ബാംഗ്ലൂർ റോയൽ ചാലഞ്ചിനെ നേരിടും.