കൊവിഡ് വ്യാപന സാഹഹചര്യത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായുള്ള നിർദേശങ്ങൾ ലംഘിച്ചതിന്റെ പേരിൽ 72 പേർക്ക് ഒമാൻ ഭരണകൂടം പിഴ ചുമത്തി. സുപ്രീം കമ്മിറ്റി നിർദേശിച്ച സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഒത്തുകൂടിയതിനാണ് പിഴ.
സുരക്ഷാ മാർഗ്ഗനിർദേശങ്ങൾ പാലിക്കാതെ സെപ്റ്റംബർ 25ന് ഒരു ഫാം ഹൗസിലാണ് ഇവർ ഒത്തുചേർന്നത്. ഓരോരുത്തർക്കും 500 റിയാൽ വീതമാണ് ബഹ്ല ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷിക്കപ്പെട്ടവരുടെ പേരുവിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
കൊവിഡ് നിയമങ്ങൾ ലംഘിക്കുന്നവരുടെ പേരും ചിത്രങ്ങളും പരസ്യമാക്കണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. എന്നാൽ, കേസ് തീരുമാനം പ്രാഭല്യത്തിൽ വരുന്നതിന് മുൻപ് രജിസ്റ്റർ ചെയ്തതിനാൽ 72 പേരുടെ പേരുവിവരങ്ങൾ പുറത്ത് വിടുന്നില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.