ചാമ്പ്യൻസ് ലീഗിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്ത്. ഗ്രൂപ്പ് എച്ചിൽ നടന്ന മത്സരത്തിൽ ആർബി ലീപ്സിഗാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ അട്ടിമറിച്ചത്. 3-2 നായിരുന്നു ആർബി ലീപ് സിഗിന്റെ ജയം. സമനില നേടിയാലും യൂണൈറ്റഡിന് നോക്കൗട്ടിൽ പ്രവേശിക്കാമായിരുന്നു. എന്നാൽ ആർബിയുടെ ടോട്ടൽ ഫുട്ബോളിന് മുന്നിൽ യുണൈറ്റഡിന്റെ പ്രതിരോധം തകർന്നു.
കളി തുടങ്ങി 13 മിനുട്ടിനകം ആർബി യൂണൈറ്റഡിനെ ഞെട്ടിച്ച് രണ്ട് ഗോളുകൾ വലയിലെത്തിച്ചു. രണ്ടാം മിനുട്ടിൽ ആഞ്ചലിനോയാണ് ആർബിക്കായി ആദ്യ ഗോൾ നേടി. പതിമൂന്നാം മിനുട്ടിൽ ആർബിക്കായി അമാദ ഹൗദാരു വീണ്ടും വലകുലുക്കി. 69 ആം മിനുട്ടിൽ ജസ്റ്റിൻ ക്ലൈവർട്ട് ലീഡ് വീണ്ടും ഉയർത്തി. 80-ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസ് പെനാൽട്ടിയിലൂടെ യുണൈറ്റഡിനായി ആദ്യ ഗോൾ നേടി. രണ്ട് മിനുട്ടിന് ശേഷം ഇബ്രാഹിം കൊണാന്റെ പിഴവിൽ ആർബിയുടെ വലയിൽ സെൽഫ് ഗോളായി.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യൻമാരായി ആർബി നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറി. ഗ്രൂപ്പിൽ നിന്ന് പിഎസ്ജിയുടെ അവസാന പതിനാറിലേക്ക് മുന്നേറി. ആറ് മത്സരങ്ങളിൽ നിന്ന് യുണൈറ്റഡിന് 9 പോയന്റുമാത്രമാണുള്ളത്.