LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജപ്പാനിലെ 'ട്വിറ്റർ കില്ലറിന്' വധശിക്ഷ

ട്വിറ്ററിലൂടെ പരിചയപ്പെട്ട് ബന്ധം സ്ഥാപിച്ച് ഒമ്പത് പേരെ കൊലപ്പെടുത്തിയ ജപ്പാന്‍ പൗരന് വധശിക്ഷ വിധിച്ചു. 'ട്വിറ്റർ കില്ലർ' എന്ന് വിളിക്കപ്പെടുന്ന തകഹിരോ ഷിരാഷിയെ 2017-ലാണ് ജാപ്പനീസ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. അയാളുടെ വീട്ടില്‍ നിന്നും നിരവധി പേരുടെ ശരീര ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. 

തനിക്കെതിരെ പോലീസ് ആരോപിക്കുന്ന കുറ്റങ്ങളും കണ്ടെത്തിയ തെളിവുകളുമെല്ലാം പൂര്‍ണ്ണമായും ശെരിയാണെന്ന് പ്രതി കോടതിയില്‍ കുറ്റസമ്മതം നടത്തി. കൊല്ലപ്പെട്ടവരില്‍ എട്ട് പേർ സ്ത്രീകളാണ്. അവരിൽ ഒരാൾ 15 വയസ്സേ ആയിട്ടൊള്ളൂ. ഇരകള്‍ മരണം സ്വയം തെരഞ്ഞെടുത്തതാണെന്നും, അവരുടെ സമ്മതപ്രകാരമാണ് കൊലപാതകം നടന്നതെന്നും പറഞ്ഞ പ്രതിയുടെ അഭിഭാഷകന്‍, ശിക്ഷയില്‍ ഇളവു വെണമെന്നും വാദിച്ചു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഇരകളെ 'സുഖമായി' മരിക്കാന്‍ സഹിയാക്കാം എന്നായിരുന്നു പ്രതി നല്‍കിയ വാഗ്ദാനം. ചില സന്ദർഭങ്ങളിൽ പ്രതിയും ഇരകള്‍ക്കൊപ്പം ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞിരുന്നു. ചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്ത ക്രൂരതയാണ് നടന്നതെന്നു പറഞ്ഞ കോടതി, പ്രതിക്ക് പരമാവധി ശിക്ഷതന്നെ നല്‍കുകയാണെന്നും വിധിക്കുകയായിരുന്നു.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More