നിർഭയ കേസിൽ വധശിക്ഷക്കെതിരെ പ്രതി പവൻ ഗുപ്തയുടെ ഹർജി സുപ്രീം കോടതി തള്ളി. കുറ്റകൃത്യം നടക്കുമ്പോൾ പ്രായപൂർത്തിയായില്ലെന്ന വാദമാണ് കോടതി തള്ളിയത്. പ്രതിയുടെ പ്രായം കണക്കാക്കിയത് ജനനസർട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിലാണെന്ന സോളിസിറ്റർ ജനറലിന്‍റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
മാധ്യമ വാർത്തകൾ കോടതിയെ സ്വാധിനിച്ചേക്കാമെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. കുറ്റകൃത്യം നടക്കുമ്പോൾ പവൻ ഗുപ്തക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് ചൂണ്ടിയാണ് കോടതിയിൽ ഹർജി നൽകിയിരുന്നത്. പുനപരിശോധനാ വേളയിൽ തള്ളിയ വസ്തുത വീണ്ടും എങ്ങിനെ പരിഗണിക്കുമെന്ന് കോടതി ചോദിച്ചു. കേസ് നീട്ടിക്കൊണ്ടു പോകാനാവില്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷൻ അറിയിച്ചു. പ്രായം സംബന്ധിച്ച വാദം നേരത്തെ തള്ളിയിരുന്നു. 2012-ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
കേസിൽ കുറ്റവാളികളായ നാല് പേരുടെയും വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കും. രാവിലെ ആറ് മണിക്കാണ് വധശിക്ഷ നടപ്പിലാക്കുക. പുതിയ മരണവാറണ്ട് ദില്ലി കോടതി പുറപ്പെടുവിച്ചിരുന്നു. പ്രതികൾ പ്രത്യേകം പ്രത്യേകം ദയാഹർജി എത്ര കാലം ഇത് നീട്ടുമെന്ന് കോടതി ചോദിച്ചു. സെഷൻ ജഡ്ജി സതീഷ് അറോറയാണ് മരണവാറണ്ട് പുറപ്പെടുവിച്ചത്.