എഞ്ചിന്‍ തകരാറിലായതും സംഘത്തിലുള്ള പലരുടെയും ആരോഗ്യസ്ഥിതി മോശമായതുമാണ് തീരത്ത് ബോട്ട് അടുപ്പിക്കാന്‍ അനുവാദം നല്‍കിയതെന്ന് രാഷ്ട്രീയ, നിയമ സുരക്ഷാ വിഭാഗം മന്ത്രാലയത്തിലെ അഭയാര്‍ത്ഥി ടാസ്‌ക് ഫോഴ്‌സ് വിഭാഗം തലവനായ അര്‍മെദ് വിജയ പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച ഇന്തോനേഷ്യന്‍ കടലില്‍ തകര്‍ന്നു വീണ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ജാവ കടലില്‍ 20 മീറ്ററിലധികം താഴ്ചയില്‍ നിന്നാണ് വിമാനത്തിന്റെ ചെറു ഭാഗങ്ങള്‍ കണ്ടെത്തിയത് എന്ന് തെരച്ചില്‍ വിദഗ്ദരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഹജ്ജ്, ഉംറ തീർത്ഥാടനങ്ങൾ താൽക്കാലികമായി നിർത്തിവെയ്ക്കുന്നതായി സൗദി അധികൃതർ നേരത്തെ അറിയിച്ചിരുന്നു. തീരുമാനം പ്രഖ്യാപിക്കാൻ കഴിഞ്ഞ മാസം ഇന്തോനേഷ്യ റിയാദിനെ സമ്മർദ്ദത്തിലാക്കിയിരുന്നു.
മാർച്ച് 2-നാണ് ഇന്തോനേഷ്യയില്‍ ആദ്യത്തെ രണ്ട് കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഒരുമാസത്തിനിപ്പുറം ഏപ്രിൽ 3 ആയപ്പോഴേക്കും രോഗികളുടെ എണ്ണം 1,986 ആവുകയും മരണസംഖ്യ 181 ആവുകയും ചെയ്തു.