കുട്ടിയെ തോന്നുംപോലെ ആണായോ പെണ്ണായോ രേഖപ്പെടുത്തും. തോന്നുംപോലെ സംസ്ഥാനത്തോ പുറത്തോ കൈമാറും. അതിന് നിയമപരമായ ലൈസന്‍സ് ഉണ്ടോ എന്ന് ആരും തിരക്കേണ്ട. ആര്‍ക്കു മുന്നിലും ലൈസന്‍സ് കാണിക്കാന്‍ (അങ്ങനെയൊന്ന് ഇല്ല) ഞങ്ങള്‍ തയ്യാറല്ല. അനുപമ സമരവും കലഹവും ആരംഭിച്ചപ്പോള്‍
അനുപമക്കും അജിത്തിനും കുഞ്ഞിനെ കൈമാറുന്നതിന് മുന്‍പ് തന്നെ കോടതിയില്‍ നിന്നും വൈദ്യപരിശോധനയും നടത്തിയിരുന്നു. കേസ് എത്രയും പെട്ടന്ന് പരിഗണിക്കണമെന്ന് അനുപമയും, കുട്ടിയുടെ അമ്മയുടെ വികാരം പരിഗണിച്ച് കേസ് വേഗം പരിഗണിക്കണമെന്ന് സര്‍ക്കാരും ആവശ്യപ്പെട്ടിരുന്നു.
റിസള്‍ട്ട് പോസറ്റിവായത്തില്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ട്. എന്നാല്‍ ഫലം ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ഒരു വര്‍ഷത്തിലധികമായി വേദന അനുഭവിക്കുകയാണ്. കുട്ടിയെ കയ്യിലേക്ക് കിട്ടുന്നത് കാത്തിരിക്കുകയാണെന്നും മകനെ എത്രയും വേഗം കാണാന്‍ സാധിക്കുമെന്നാണ് പ്രതിക്ഷിക്കുന്നതെന്നും അനുപമ പറഞ്ഞു.
പെറ്റമ്മ, പോറ്റമ്മ തുടങ്ങിയ വൈകാരിക കൽപനകൾ എന്നെ അലട്ടുന്നതേയില്ല. അതേ ചുറ്റിപ്പറ്റി ഉണ്ടാകുന്ന വികാരവിക്ഷോഭങ്ങൾ ഒരു വലിയ കള്ളമാണെന്ന്, വലിയ ചതിക്കുഴിയാണെന്ന്, വെറും നാട്യങ്ങളാണെന്ന് ഇന്നുവരെയുള്ള സാമൂഹികാനുഭവങ്ങൾ പഠിപ്പിച്ചിട്ടുണ്ട്. സ്ത്രീയോട് നിർണ്ണായകഘട്ടങ്ങളിലെല്ലാം നിന്ദ്യമായി മാത്രം പെരുമാറുവാൻ ശീലിച്ച ആൺ പെണ്ണടക്കമുള്ള സമൂഹത്തിന്റെ പച്ചക്കള്ളങ്ങൾ. പുറംപൂച്ചുകൾ.