യുഎസ്: ഇന്ത്യയിലെ ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോബൈഡന്‍. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയിലാണ് ബൈഡന്‍ നിര്‍ദേശം മുന്‍പോട്ട് വെച്ചത്. അഹിംസയും, സഹിഷ്ണുതയും, വൈവിധ്യവും നിലനില്‍ക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും ബൈഡന്‍ സംസാരിച്ചു. അതോടൊപ്പം, വരും കാലങ്ങളില്‍ ഇന്ത്യയും, അമേരിക്കയും തമ്മില്‍ കൂടുതല്‍ ശക്തമായ അടുപ്പം കാത്തുസൂക്ഷിക്കണമെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കണമെന്നും, രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന മുസ്ലിം വിരുദ്ധ കലാപങ്ങളെ ഇല്ലാതാക്കണമെന്നും അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് കമല ഹാരിസണും ആവശ്യപ്പെട്ടു. അസമിൽ നടക്കുന്ന കുടിയൊഴിപ്പിക്കൽ മനുഷ്യത്വ രഹിതമായ നടപടിയാണെന്ന വിമർശനം നടക്കുന്നതിനിടയിലാണ് ബൈഡന്‍റെയും, കമല ഹാരിസന്‍റെയും പരാമർശം ഉണ്ടായിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ഇരുരാജ്യങ്ങളും തമ്മില്‍ കൂടുതല്‍ ശക്തമായ ബന്ധം സ്ഥാപിക്കണമെന്നും, വരും കാലങ്ങളില്‍ അത് അനിവാര്യമായിരിക്കുമെന്നും ബൈഡന്‍ പറഞ്ഞു. ഒട്ടേറെ പ്രതിസന്ധികളെ അതിജീവിക്കാൻ ഇന്ത്യ-അമേരിക്ക സഹകരണത്തിലൂടെ സാധിക്കുമെന്ന് ബൈഡൻ കൂട്ടിച്ചേര്‍ത്തു. അമേരിക്കയുമായുള്ള വാണിജ്യബന്ധത്തിന് ഇന്ത്യ തയ്യാറാണെന്ന് മോദി ബൈഡനെ അറിയിക്കുകയും ചെയ്തു. ഇന്നലെയാണ് ജോബൈഡനും, മോദിയും തമ്മില്‍ കൂടിക്കാഴ്ച നടന്നത്. ബൈഡൻ അമേരിക്കൻ പ്രസിഡൻറായശേഷം ഇരുവരുടെയും ആദ്യ കൂടിക്കാഴ്ചയാണിത്.