തുടര്‍ന്ന് നടന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മുതിർന്ന നേതാക്കളായ ജനറൽ സെക്രട്ടറി സിതാറാം യെച്ചുരി, മുഖ്യമന്ത്രി പിണറായി വിജയൻ, പിബി അംഗം എംഎ ബേബി എന്നിവർ കോടിയേരിയുമായി ചർച്ച നടത്തിയിരുന്നു. എകെജി സെന്ററിന് മുന്നിലെ കോടിയേരിയുടെ
ഉപമുഖ്യമന്ത്രി തേജസ്വി യാദവ് അടുത്തിടെ ഡൽഹിയിൽ വെച്ച് സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മഹാഗഡ്ബന്ധന്‍ സർക്കാരിന്റെ മുൻഗണനകളെക്കുറിച്ച് അവർ ചർച്ച നടത്തി. സർക്കാരിന്‍റെ മറ്റ് സഖ്യകക്ഷികളുമായും ചർച്ചകൾ പുരോഗമിക്കുകയാണ്.
രാജ്ഭവന്‍ സമ്മേളനത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം എം.എല്‍.എ.മാരും എം.എല്‍.സി.മാരും മുന്‍ എം.പി.മാരും പങ്കെടുക്കും. ഒപ്പം മണ്ഡലം, ബ്ലോക്ക് ജില്ലാ തലങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ച് നേതാക്കളും ജനപ്രതിനിധികളും അറസ്റ്റ് വരിക്കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കി. കോണ്‍ഗ്രസ് നേതാവ്
ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാവാത്ത പ്രസിഡന്റ് രാജിവെക്കണമെന്നാവശ്യപ്പെട്ട് വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. ഗോതബയ രജപക്‌സെയുടെ സഹോദരന്‍ മഹിന്ദ രജപക്‌സെ പ്രധാനമന്ത്രിസ്ഥാനം രാജിവെച്ചതിനുപിന്നാലെ അവസാനിച്ച ജനകീയ പ്രക്ഷോഭമാണ് മാസങ്ങള്‍ക്കിപ്പുറം വീണ്ടും പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്.
അതേസമയം, ചികിത്സക്കിടെ ഷിന്‍സൊ ആബെക്ക് ഹൃദയാഘാതമുണ്ടായെന്നും ജപ്പാനിലെ പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
89 അംഗ സംസ്ഥാന സമിതിയിൽ 16 പുതിയ അംഗങ്ങളെയും 17 അംഗ സെക്രട്ടേറിയറ്റിൽ എട്ട് പേരെയുമാണ് പുതിയതായി തെരഞ്ഞെടുത്തത്. അതേസമയം, മുന്‍ മന്ത്രി ജി സുധാകരന്‍, ആനത്തലവട്ടം ആനന്ദന്‍, എം. എം. മണി, വൈക്കം വിശ്വന്‍, കെ. ജെ. തോമസ്, കോലിയക്കോട് കൃഷ്ണന്‍ നായര്‍
പാര്‍ട്ടിയുടെ നടപടിയുമായി ബന്ധപ്പെട്ട അറിയിപ്പ് തനിക്ക് ഔദ്യോഗികമായി ലഭിച്ചിട്ടില്ല. പാര്‍ട്ടി എടുക്കുന്ന ഏത് നടപടിയും അംഗീകരിക്കുമെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിലെങ്കിലും നിലനിര്‍ത്തണമെന്ന് താന്‍ അവശ്യപ്പെട്ടിരുന്നുവെന്നും എസ് രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ വ്യാപകമായി അക്രമണം നടക്കുകയാണ്. ഇത്തരം രീതികള്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കുവാന്‍ സാധിക്കുന്നതല്ല. ധീരജിന്‍റെ മരണത്തില്‍ പാര്‍ട്ടി യാതൊരു ഗൂഡാലോചന നടത്തിയിട്ടില്ല. ഇടുക്കിയില്‍ ഒരു കൊലപാതകം നടന്നതിന്‍റെ ഭാഗമായി മഹാരാജ് കോളേജിലെ 11 കുട്ടികള്‍ക്കാണ് പരിക്ക് പറ്റി ആശുപത്രിയില്‍ കഴിയുന്നത്.
പഞ്ചാബിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വാഹനം തടഞ്ഞ് കര്‍ഷകര്‍ പ്രതിഷേധിച്ചതോടെ പ്രധാനമന്ത്രിയുടെ വാഹനം 15 മിനിറ്റ് സമയത്തോളം ഫ്ലൈ ഓവറില്‍ കുടുങ്ങിയിരുന്നു. ഇതേതുടര്‍ന്ന് പഞ്ചാബിലെ റാലിയില്‍ പങ്കെടുക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങുകയുമായിരുന്നു.
പെൺകുട്ടി സ്വന്തം ഫോണിൽ റെക്കോർഡ് ചെയ്തത് എന്ന പേരിൽ കൈരളി പീപ്പിൾ ടി.വി ഞാൻ അസഭ്യം പറയുന്നതായുള്ള ഒരു വീഡിയോ ക്ലിപ്പ് പ്രചരിപ്പിക്കുകയായിരുന്നു. മനസ്സാവാചാ ചിന്തിക്കുകയോ പറയുകയോ ചെയ്തിട്ടില്ലാത്ത ഒരു അസഭ്യ പദപ്രയോഗം വീഡിയോ'തെളിവോ'ടെ ഒരു മുഴുദിവസം ബ്രേക്കിംഗ് ന്യൂസായി സംപ്രേക്ഷണം ചെയ്യപ്പെട്ടപ്പോൾ അനുഭവിച്ച വേദനയും നിസ്സഹായതയും തീർച്ചയായും വിവരണാതീതമായിരുന്നു.
അതേസമയം, അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചർച്ച കൂടിക്കാഴ്ച്ചയിൽ ഉണ്ടായിട്ടില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. എന്നാല്‍ സ്വതന്ത്രമായി നിലകൊള്ളേണ്ട ഭരണഘടനാ സ്ഥാപനം പ്രധാനമന്ത്രിയുടെ ഓഫീസുമായി ചര്‍ച്ച നടത്തിയതിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്.
പാർട്ടി സമ്മേളനത്തിൽ കോവിഡുമില്ല, മുഖ്യമന്ത്രിയുടെ നാവിൽ BJP യുമില്ല. തുടർഭരണത്തിൻ്റെ ഹുങ്കിൽഅനുദിനം നിങ്ങൾ നാട്ടുരാജാവും, ഏകാധിപതിയുമായി മാറുമ്പോൾഒന്നേ പറയാനുള്ളൂ 'കാലം ഒരു ഏകാധിപതിക്കും തിരിച്ചടി നൽകാതിരുന്നിട്ടില്ല'
'ഞാന്‍ ഒരു പാര്‍ട്ടിയേയും പ്രതിനിധീകരിച്ചല്ല രാജ്യസഭയില്‍ നില്‍ക്കുന്നത്. ഞാനൊരു നോമിനേറ്റഡ് അംഗമാണ്. അതിനാല്‍ ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും സംസാരിക്കാന്‍ ഉണ്ടെന്ന് തോന്നുമ്പോള്‍ മാത്രമേ രാജ്യസഭയില്‍ പോകുകയുള്ളൂ. കേന്ദ്രസര്‍ക്കാരിന്‍റെയോ പ്രതിപക്ഷ പാര്‍ട്ടികളുടെയോ വിപ്പ് ഞാന്‍ കാര്യമായി എടുക്കുന്നില്ല.
സംസ്ഥാനത്തെ രണ്ട് ലക്ഷം ആദിവാസികള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നും വേദിയാകെ ഗോത്ര ഇതിഹാസങ്ങളുടെ ചിത്രങ്ങളും കൊണ്ട് അലങ്കരിക്കുമെന്നും മധ്യപ്രദേശ് സര്‍ക്കാര്‍ അറിയിച്ചു. ബിർസ മുണ്ടയുടെയും മറ്റ് ആദിവാസി സ്വാതന്ത്ര്യ സമര സേനാനികളുടെയും സംഭാവനകളെ അനുസ്മരിക്കാൻ ജൻജാതിയ ഗൗരവ് ദിവസിന്‍റെ ഭാഗമായി നവംബർ 15 മുതൽ 22 വരെ ദേശീയതലത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കുമെന്ന് കേന്ദ്രമന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് മധ്യപ്രദേശില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.
ഇന്ത്യയിലെ ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കണമെന്നും. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന മുസ്ലിം വിരുദ്ധ കലാപങ്ങളെ ഇല്ലാതാക്കണമെന്നും അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് കമല ഹാരിസണും ആവശ്യപ്പെട്ടു.
പി എം കെയേഴ്സ് ഫണ്ട് സര്‍ക്കാര്‍ ഫണ്ടായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സമ്യക് ഗാങ്ങ്വാള്‍ എന്ന അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയര്‍മാനും ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് എന്നിവര്‍ അംഗങ്ങളുമായി