ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ചുരുളിയെ പ്രശംസിച്ച് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. 'നിങ്ങള്‍ ഒരു പാലം മറികടന്നാല്‍ പുതിയൊരു ലോകത്തേക്കാണ് എത്തുന്നത്. സിനിമയും അതിനുവേണ്ടിയുളള പ്രയത്‌നവും ഇഷ്ടപ്പെട്ടു' എന്നാണ് എന്‍ എസ് മാധവന്‍ ട്വീറ്റ് ചെയ്തത്. നവംബര്‍ 19-ന് സോണി ലൈവിലൂടെയാണ് ചുരുളി റിലീസ് ചെയ്തത്. ചെമ്പന്‍ വിനോജ്, ജോജു ജോര്‍ജ്ജ്, വിനയ് ഫോര്‍ട്ട്, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയില തെറിവിളികള്‍ക്കെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്നതിനിടെയാണ് സിനിമയെ പ്രശംസിച്ചുളള എന്‍ എസ് മാധവന്റെ ട്വീറ്റ്.
ചുരുളിയിലെ അശ്ലീല പ്രയോഗങ്ങള്‍ക്കെതിരെ വരുന്ന വിമർശനങ്ങളില്‍ പ്രതികരണവുമായിചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ വിനയ് ഫോര്‍ട്ട് രംഗത്തെത്തിയിരുന്നു. സിനിമയിലെ തെറിവിളി അനിവാര്യമായിരുന്നെന്നും അത് ഒഴിവാക്കിയാല്‍ സിനിമയുടെ ആത്മാവ് നഷ്ടപ്പെടുമായിരുന്നെന്നുമാണ് വിനയ് ഫോര്‍ട്ട് പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ചുരുളിയിലെ അശ്ലീല പ്രയോഗങ്ങള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. ശുദ്ധ തെമ്മാടിത്തരമാണ് സിനിമയിലെന്നും സെന്‍സര്‍ ബോര്‍ഡ് എന്തടിസ്ഥാനത്തിലാണ് ചിത്രത്തിന് അനുമതി നല്‍കിയതെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് ചോദിക്കുന്നത്. ജല്ലിക്കട്ടിനുശേഷം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ചിത്രമാണ് ചുരുളി. ലിജോ ജോസ് പെല്ലിശേരീസ് മൂവി മൊണാസ്ട്രിയും, ചെമ്പോസ്കിയും ഒപസ് പെന്‍റ് യുമായി ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കാടിന്‍റെ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച ചിത്രം, ഇരുപത്തിയഞ്ചാമത് അന്തരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച പ്രേക്ഷക പ്രീതി നേടിയിരുന്നു.